Skip to main content

മുല്ലപ്പെരിയാര്‍- മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊലച്ചതി

 banner from  Shaji Mullookkaaran

When bulls fight the grass suffer 

ശക്തി കുടിയവr പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും അര്‍മ്മാദിക്കുമ്പോഴും കാല്‍ക്കീഴിലെ പുല്ലുകള്‍ ചതഞ്ഞരയുന്നു.

മുല്ലപ്പെരിയാര്‍ ഡാം, രണ്ടു സ്റ്റേറ്റ് ഗവണ്മെന്റുകള്‍ തമ്മിലുള്ള തര്‍ക്കമാണോ, വാശിയാണോ, ക്രിയാത്മകമായും ജനജീവിതത്തിന്റെ താല്‍പര്യത്തെ മുന്നിര്‍ത്തിയും പ്രശ്ന പരിഹാരത്തിനു വേണ്ടിയും, ശ്രമിക്കാന്‍ കഴിവില്ലാത്ത ഒരു കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വരാഹിത്യമാണോ? നീതിന്യായവകുപ്പിന്റെ ഒത്തുകളിയാണോ? സാങ്കേതിക വിദഗ്ധരുടെ തീരുമാനങ്ങളെ സംശയിക്കുന്ന രാഷ്ട്ര്രിയ നേതാക്കളുടെ അഹന്തയാണോ? മനുഷ്യജീവനെക്കാള്‍ വലുതു വാണിജ്യവും പണവുമാണെണുള്ള പണച്ചിന്തയാണോ? പ്രകൃതി പ്രതിഭാസങ്ങളേ പോലും വിശ്വസിക്കാന്‍ കണ്ണൂം മനസുമില്ലാത്ത കാട്ടാള നേതൃത്വമാണോ? പ്രകൃതി വിഭവങ്ങളുടെ രഹസ്യക്കച്ചവടമാണോ?

മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു പോസ്റ്റു എഴുതണമെന്നു വിചാരിച്ച് ചിലവായനകള്‍ നടത്തിയപ്പോള്‍ മനസില്‍ കൂടി കടന്നു പോയ ചിന്തകളാണ് മുകളീല്‍ എഴുതിയത്.  അതുപോലെ ഈ വായന നടത്തിയപ്പോള്‍  മനസിലായ ഒന്നാണ് മലയാളത്തില്‍ പൊതുവെ മുല്ലപ്പെരിയാറിനെ ക്കുറിച്ച് ആഴത്തിലുള്ള ലിറ്ററേച്ചറുകള്‍ ഇല്ല. ഉള്ളതൊക്കെ ഇംഗ്ലീഷിലാണ്.   അവയൊക്കെ ചുരുക്കമായ സമയത്തിനുള്ളില്‍ വായിച്ച്,  മുല്ലപ്പെരിയാറിന്റെ നാൾ വഴിച്ചരിത്രം ഒരു പോസ്റ്റു തയ്യാറാക്കാന്‍ ശ്രമിക്കയാണ്.  തെറ്റുകള്‍ കാണുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക

1.മുല്ലപ്പെരിയാര്‍- ജനനം

54 മീറ്റര്‍ ഉയരവും, 44,2 മീറ്റര്‍ അടിവിസ്ഥാരവുമുള്ള അണക്കെട്ട്,  കരിങ്കല്ലും, സുര്‍ക്കിയും, ചുണ്ണാമ്പും ചേര്‍ത്ത്  ബ്രിട്ടീഷിന്ത്യന്‍ ഭരണകാലത്താണ്, മുല്ലയാറും, പെരിയാറും ചേര്‍ന്നൊഴുകുന്ന ഭാഗത്തു  പണിചെയ്തത്.   1886ൽ തിരുവിതാംകൂർ മഹാരാജാവയിരുന്ന വിശാഖം തിരുനാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മില്‍ എഴുതിയുണ്ടാക്കിയ ഒരു പാട്ടക്കരാര്‍ അനുസരിച്ചായിരുന്നു, അണക്കെട്ടു പണിതത്.  അതനുസരിച്ച് തിരുവിതാംകൂര്‍ മഹാരാജാവ്, അണക്കെട്ടിനു ചുറ്റുമുള്ള 8000 ഏക്കര്‍ സ്ഥലവും, അണക്കെട്ടിലെയും അതിന്റെ എങ്കാച്ചുമെന്റിലെയും  വെള്ളത്തിന്റെ അവകാശങ്ങളും, പ്രതി വര്‍ഷം നാല്പതിനായിരം റുപ്പിക വാടകക്ക്, തമിഴ് നാടിനു വിട്ടുകൊടുത്തു.  അന്നു തമിഴ്നാട്, ബ്രിട്ടീഷ് ഇന്ത്യന്‍ പ്രസിഡന്‍സിയായിരുന്നു.

ബ്രിട്ടിഷ് ഇന്ത്യയെ സംബന്ധിച്ച്, ആ കരാര്‍ തമിഴ് നാടിന്റെ വരള്‍ച്ച പരിഹരിക്കുന്നതിനുള്ള നീണ്ടനാളത്തെ മോഹം സാക്ഷാല്‍ക്കരിക്കുകയായിരുന്നെങ്കില്‍, മഹാരാജാവിനതു  ബ്രിട്ടീഷ്കാരുടെ ഭീഷണിക്കും തോക്കിനും മുന്‍പില്‍ കീഴ്പ്പെടലായിരുന്നു. “ 'എന്റെ ഹൃദയത്തില്‍നിന്നുള്ള രക്തം കൊണ്ടാണ് ഞാന്‍ കരാറില്‍ ഒപ്പിടാന്‍ അനുമതിനല്‍കിയത്'“ എന്നായിരുന്നു കരാറില്‍ ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ രാജാവിന്റെ ഗദ്ഗദത്തോടെയുള്ള വാക്കുകള്‍ എന്ന് ശശിധരന്‍ മങ്കത്തില്‍ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള മാതൃഭൂമി സ്പെഷ്യല്‍ പേജില്‍ സാക്ഷിപ്പെടുത്തുന്നു.

1887 മുതൽ 1895 വരെ എട്ടുവർഷങ്ങളെടുത്താണ് അണക്കെട്ടു നിർമ്മാണം പൂർത്തിയാക്കിയത്. പൂർത്തീകരിച്ചു കഴിഞ്ഞപ്പോൽ പണിത എഞ്ചിനീയർ അതിനു കണ്ട ആയുസ് 50 വർഷമാണ് എന്നു പറഞ്ഞിരുന്നു. പക്ഷെ വ്യവസ്ഥയുടെ കാലാവധി 999 വർഷവും.  ഇപ്പോൾ അതിനു 116 വയസ്സായിരിക്കുന്നു.   വാർദ്ധക്യ സഹജമായ ക്ഷീണവും ആലസ്യവും അതിനെ ആലട്ടുന്നതു സ്വാഭാവികം.


1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചു. സ്വഭാവികമായും, മദ്രാസ് പ്രസിഡൻസിയും, തിരുവിതാംകൂറും ഇല്ലാതായി, പക്ഷെ കരാറിനു മാത്രം മാറ്റമൊന്നും സംഭവിച്ചില്ല. തന്നെയുമല്ല, 1970ല്‍ കേരള ഗവണ്മെന്റ്റും, തമിഴ് നാടു ഗവണ്മെന്റും തമ്മില്‍ ആ  പാട്ടക്കരാറു , പഴയ വ്യവസ്ഥയില്‍ വേറൊരു 999 കൊല്ലത്തെ കാലാവധിക്ക്, പുതുക്കിയെഴുതി.  

എന്നു പറഞ്ഞാല്‍, ഇന്നു തമിഴ്നാട്, ആന്ധ്രപ്രദേശില്‍ നിന്നു വാങ്ങിക്കുന്ന ഒരു TMC വെള്ളത്തിന് 3 കോടി റുപ്പിക നിരക്കില്‍  കൊടുക്കുമ്പോള്‍, കേരളത്തില്‍ നിന്നു വലിക്കുന്ന 70 TMC വെള്ളത്തിനു ആകെക്കൂടി ഒരു കൊല്ലത്തേക്ക്  കൊടുക്കുന്നത് 40,000 രൂപ. 


 2. 1970ലെ ഈ രണ്ടാം പട്ടയത്തെ കേരളത്തിന്റെ ഒരു മന്ദന്‍ ബുദ്ധി (blunder) ആയി കേരളം രഷ്ട്ര്രിയം തിരിച്ചറിഞ്ഞപ്പോഴേക്ക്,  വളരെ വൈകിപ്പോയി.

3.കേരളത്തിന്റെ വെള്ളം കേരളത്തിന്.
കാലം കഴിയവേ കേരളത്തിനു തന്റെ ജനങ്ങളുടെ ആളോഹരി വെള്ള വിഹിതം നല്‍കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയൂണ്ടായി.  കേരളത്തിന്റെ വെള്ളം കേരളത്തിന് എന്ന ആശയം എല്ലാ അര്‍ഥത്തിലും കേരളത്തിന്റെ ആവശ്യമായി.  1980 മുതല്‍ കേരളം അതിശക്തമായ ജലക്ഷാമവും വൈദ്യുതിക്ഷാമവും അനുഭവിക്കാന്‍ തുടങ്ങി. ഈ പ്രശ്നത്തിനൊരു പരിഹാരമായി ഇടുക്കി അണക്കെട്ടു നിർമ്മിച്ചെങ്കിലും അതിലെ വെള്ളത്തിന്റെ കുറവു കാരണം  പൂര്‍ണ കഴിവില്‍ അതു പ്രവര്‍ത്തനക്ഷമമക്കാന്‍ കഴിയാതെ വന്നു/ വരുന്നു.

4.അതേസമയം തമിഴ് നാടിന്റെ ഇറിഗേഷന്‍ ആവശ്യം വര്‍ദ്ധിച്ചുവരുകയും, മുല്ലപ്പെരിയാറില്‍ നിന്ന് എത്രയും വെള്ളം അതിലെ ആവശ്യങ്ങള്‍ക്കു നേടുന്നതിനുള്ള ശ്രമം അവരുടെ ഗവണ്മെന്റു ശക്തമാക്കുകയും ചെയ്തു കോണ്ടേയിരുന്നു. തമിഴ് നാട്ടിലെ തേനി, മദുര, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ താലൂക്കുകള്‍ പൂര്‍ണമായും ഇറിഗേഷന്‍ ആവശ്യത്തിനായി, മുല്ലപ്പെരിയാര്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. 1990 ആയപ്പോഴേക്ക് മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച് തമിഴ് നാടിന്റെ പെരിയാര്‍-വൈഗൈ ബെസിനിലെ ഇറിഗേഷന്‍ 44000 ഏക്കറിലേക്ക് അധികം വ്യാപിപ്പിച്ചു.

5. 1959നു ശേഷം മുല്ലപ്പെരിയാറില്‍ നിന്നു കോണ്ടുപോകുന്ന വെള്ളം ഉപയോഗിച്ച്, കേരളവുമായി യാതൊരു ലീഗല്‍ വ്യവസ്ഥകളുമില്ലാതെ, തനിഴനാട്, വൈദ്യതിയും ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി എന്നും വാര്‍ത്തയുണ്ട്.

6. 1979ല്‍, അതായത് കേരളം തമിഴ് നാടുമായുള്ള പുതിയ പട്ടയക്കരാര്‍ ഒപ്പിട്ട്, ഒന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അപ്പോള്‍ അതു നിര്‍മ്മിച്ചിട്ട് 84 വർഷം കഴിഞ്ഞിരുന്നു.  എന്നിട്ടും മുല്ലപ്പെരിയാറിന്റെ സ്വാഭാവികമായ ക്ഷീണാവസ്ഥ തമിഴ് നാടിനെ അലട്ടിയില്ല. പകരം, അണക്കെട്ടിന്റെ നിലനില്‍പ്പില്‍ കേരളത്തിനുണ്ടായ സ്വാഭാവികമായ ആശങ്കകളെ അവര്‍ നിരാകരിച്ചു. വൃദ്ധനും ആയുസ് കഴിഞ്ഞവനുമായ അണക്കെട്ടിൽ നിന്നും യാതൊരു പരിമിതികളും കൂടാതെ തങ്ങള്‍ക്കു ജലം കിട്ടുന്നതിലേക്ക് മാത്രം തമിഴ് നാട് ശ്രദ്ധ കേന്ദ്രീകരിച്ചു.


7.വിള്ളലിലൂടെയുണ്ടായ ചോർച്ചയെ തുടർന്ന്,  കേന്ദ്രം, മുല്ലപ്പെരിയാറിന്റെ പ്രശ്ന പരിഹാരത്തിലേക്ക്, കേരളത്തിന്റെ ആവശ്യത്തെ തുടന്ന് 1986ൽ നിയമിച്ച, CTC Central Water Commission, മുല്ലപ്പെരിയാറിന്റെ ജനനിരപ്പ് 136 അടിയിലേക്ക് താഴ്ത്തണമെന്നു നിർദ്ദേശിച്ചു. എങ്കിലും  കമ്മീഷന്‍ നിര്‍ദ്ദേശിച്ച അറ്റകുറ്റപ്പണികൾ തമിഴനാട് ചെയ്തു തീര്‍ത്തതിനു  ശേഷം ജലനിരപ്പ് 145 അടിയിലേക്ക് ഉയർത്താമെന്നും, ഡാമിന്റെ പാരപ്പറ്റ് രണ്ടടീ കൂടി മുകളിലേക്ക് ഉയർത്തിയാൽ, വീണ്ടൂം ഫുൾ കപ്പാസിറ്റി ലെവലിലേക്ക്-152 അടി- ഉയർത്താമെന്നും നിർദ്ദേശിച്ചു.

തമിഴനാട് അതനുസരിച്ച അറ്റകുറ്റപ്പണീകൾ നിവൃത്തിച്ചു.

8. 1990ൽ ആദ്യമായി കേരളഗവണ്മെന്റ് തമിഴ്നാടുമായുള്ള മുല്ലപ്പെരിയാർ ലീസിന്റെ ന്യായത്തെ ചൊദ്യം ചെയ്തു. മുഖ്യമന്ത്രി ഇ.കെ നയനാറിന്റെ വാക്കുകൾ:
"This agreement was executed at a time when there was only negligible utilisation of river waters for irrigation, power, industrial and other purposes and when the water a vailability situation on this (Kerala) side of the Western Ghats was completely different. There is considerable concern among large sections of people in Kerala about perceived gross inequities in this agreement. It is an open question whether an agreement between an erstwhile princely state and the British government, which was palpably inequitable, and which binds down future generations without any concern for changing circumstances, and which appears to contain provisions that contravene existing enactments, should continue to be legally binding."

9. 1999 ൽ കേരളത്തിന്റെ സ്വന്തം സാങ്കേതിക പഠനം അനുസരിച്ച്, മുല്ലപ്പെരിയാർ റിസർവോയറിന്റെ ജലനിരപ്പ് ഒരിക്കലും 136 അടിക്കുമുകളിലേക്ക് ഉയർത്തുന്നത്, ഡാം പൊട്ടിയാൽ, ഇല്ലാതാകുന്ന ലക്ഷക്കണക്കിനു കേരളീയരുടെ ജീവനെ കണക്കാക്കി അനുവദിക്കാനാ‍വില്ലെന്ന് അന്നത്തെ മുഖ്യ മന്ത്രി എ.കെ നായനാർ വാദിച്ചു.

10. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കു കുറച്ചൊക്കെ ബുദ്ധിവെച്ചന്നു കേട്ടപ്പോൾ തമിൾനാടിനു കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം എന്ന ഭയം തോന്നി. പരിഹാരത്തിനായി സുപ്രിം കോടതിയെ ഉടൻ സമീപിച്ചു. അതേസമയം തമിഴ്നാട്ടിലെ കൃഷിക്കാരുടെ മുല്ലപ്പെരിയാറിൽ നിന്നു കൂടുതൽ വെള്ളം ആവശ്യപ്പെടുന്ന അനേക കേസുകൾ നിലവിൽ നിന്നിരുന്നു.  അതുപോലെ കേരളത്തില്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച കേസുകളും. വളരെ റ്റെക്നിക്കലായി,  തമിഴ്നാടു ഗവണ്മെന്റു, മുകളിൽ പറഞ്ഞ എല്ലാകേസുകളും സുപ്രിം കോടതിയിലേക്കു മാറ്റുന്നതിനുള്ള അനുമതി തേടുകയും അതുവഴി കേന്ദ്രത്തിനു സുപ്രിം കോടതിയുടെ നിർദ്ദേശമനുസരിച്ച്,  മുല്ലപ്പെരിയാർ പ്രശ്നത്തെക്കുറിച്ചു  പഠിക്കാൻ അവസരം കിട്ടുകയും ചെയ്തു. സുപ്രിം കോടതി കേസുകൾ പഠിച്ചതിനു ശേഷം,  വാട്ടര്‍ & റിസോഴ്സു(WR) വകുപ്പു മന്ത്രിയെ, ഇരു സംസ്ഥനത്തെയും മുഖ്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഒരുക്കുന്നതിലും,  ഉഭയ സമ്മതപ്രകാരം  (കൺസെൻസസ്)  പ്രശ്നം പരിഹരിക്കുന്നതിലേക്കും ചുമതലപ്പെടുത്തുന്ന ഒരുത്തരവ് 28-4-2000ൽ പാസാക്കി.

അതനുസരിച്ച്, ബഹുമാനപ്പെട്ട WR വകുപ്പു മന്ത്രി, 19-5-2000ല്‍ രണ്ടു സ്റ്റേറ്റിലെയും മുഖ്യമന്ത്രിമാരുടെ  യോഗം വിളിച്ചുകൂട്ടുകയും യോഗത്തിലെടുത്ത തീരുമാനമനുസരിച്ച്,  CWC യുടെ കീഴില്‍ രണ്ടു സ്റ്റേറ്റില്‍ നിന്നുമുള്ള ഏഴു സാങ്കേതിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് ഒരു വിദഗ്ധകമ്മിറ്റിയെ രൂപീകരിച്ച്, ആ കമ്മിറ്റിയെ അണക്കെട്ടില്‍ CWC യുടെ 1986ലെ നിർദ്ദേശം അനുസരിച്ചു തമിഴ്നാടു ചെയ്ത അറ്റകുറ്റപ്പണികളുടെ വിശദാംശത്തെക്കുറിച്ചു പഠിക്കുന്നതിനും അതനുസരിച്ച് ജലനിരപ്പ് ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളൂന്നതിലേക്കും ചുമതലപ്പെടുത്തി.
ഡാമിന്റെ സുരക്ഷയുടെ കരിനിഴലിൽ നിന്ന കേരളത്തിലെ ജനങ്ങളുടെ ജീവന്റെ നേരെയുള്ള അവഗണന വളരെ വ്യക്തമായി ഇവിടെ കാണാവുന്നതാണ് .


11. മുകളിൽ പറഞ്ഞ എഴംഗ ടെക്നിക്കൽ കമ്മിറ്റിയെ ഡാമിന്റെ ജലനിരപ്പുയർത്തുന്നതിലേക്കുള്ള സുരക്ഷ പഠനത്തിനായി നിയമിച്ചത് , ഏകപക്ഷീയമായിട്ടാണ് എന്നു നായനാർ പരാതിപ്പെട്ടു. അതു വഴി കേരളത്തിന്റെ സാങ്കേതിക വിദഗ്ധരുടെ പഠനങ്ങളെ  തള്ളീക്കളയേണ്ടി വരുന്ന അവസ്ഥക്കു കേരളം തയ്യാറല്ലെന്നും. ആദ്യമായി മുല്ലപ്പെരിയാർ പ്രശ്നത്തിൽ  രാഷ്ട്ര്രിയ പക്ഷപാതം കേന്ദ്രത്തിന്റെ പേരില്‍ കേരളം ആരോപിച്ചു.

11. 2001ല്‍ മുല്ലപ്പെരിയാര്‍ എന്വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫോറം കേന്ദ്രത്തിനെതിരെ സുപ്രിം കോടതിയിൽ കൊടുത്ത കേസില്‍ , 27-02-2006ല്‍  തമിഴ്നാടിനനുകൂലമായ വിധിയുണ്ടായി. വിധിയനുസരിച്ച്, തമിഴ്നാടു ഗവണ്മെന്റിന്, അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയിലേക്കും ,പാരപ്പെറ്റ് ഉയര്‍ത്തലിനുശേഷം 152 അടിയിലേക്കും ഉയര്‍ത്തുന്നതിനുള്ള അനുവാദമായി.
കേരളത്തിലെ നഷ്ടപ്പെടാവുന്ന ജനജീവിതത്തിലേക്കും തങ്ങൾക്കുത്തരവാദിത്തമുണ്ടെന്നുള്ള ജനാധിപത്യ മര്യാദയോ, മാനവികതയോ, കേന്ദ്രമോ തമിഴ്നാടോ, നീതിന്യായ വകുപ്പുകളോ കാട്ടാൻ തയ്യാറായില്ല എന്നു ചുരുക്കം. 

12.ഈ വിധിയെത്തുടർന്ന്, കേരളം Kerala Irrigation and Water Conservation (Amendment) Act 2006 പാസാക്കുകയും, 18-3-26ൽ ഗവർണർ അതു നിയമമാക്കുകയും ചെയ്തു.  ഈ നിയമം, മുല്ലപ്പെരിയാറിനെ  കാലഹരണപ്പെട്ട അണക്കെട്ടായി പ്രസ്താവിക്കയും, ആ കാരണത്താൽ, അതിന്റെ ജലനിരപ്പ് 136 അടിയിൽ നിന്ന് ഉയർത്തുന്നത് അഭികാമ്യമല്ലെന്നുറപ്പു വരുത്തുകയും ചെയ്തു.


13. 31-03-2006ൽ തമിഴ് നാട്, കേരളത്തിന്റെ ഈ നിയമം കോൺസ്റ്റുറ്റൂഷനൽ അല്ല എന്ന നിലവിളിയുമായി സുപ്രിം കോടതിയെ സമീപിച്ചു. അതു പോലെ 27-2.2006ലെ സുപ്രിം കോടതി വിധി നടപ്പാക്കി വെള്ളത്തീന്റെ നില 152 അടിയിലേക്ക് ഉയർത്തുന്നതിനു തങ്ങളെ അനുവദിക്കുന്ന നിയമത്തിനെതിരു നിൽക്കുന്ന കേരളത്തിന്റെ Kerala Irrigation and Water Conservation (Amendment) Act 2006 എന്നന്നേക്കുമായി നിരോധിക്കണം എന്നും സുപ്രിം കോടതിയോടാവശ്യപ്പെട്ടു.  ഇതിനെതിരെ കേരള കൊടുത്ത റിവ്യൂ  പെറ്റീഷന്‍ 27-7-2006ൽ സുപ്രിം കോടതി തള്ളീ.


 ഇത്രയും എഴുതിയതിൽ നിന്ന്,  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ കേരളം നേരിടുന്ന പ്രശ്നങ്ങളെ കണക്കിലെടുക്കാൻ പോലുമുള്ള മര്യാദ തമിഴനാടിനുണ്ടായില്ല എന്നു കാണാൻ വിഷമമില്ല.  അതുപോലെ തമിഴ്നാടിന്റെ നിലപാടിനോടുള്ള കേന്ദ്ര ഗവണ്മൈന്റെയും സുപ്രിം കോടതിയുടെ മൃദു നിലപാടുകളൂം.  കേരളത്തിന്റെയും തമിൾനാടിന്റെയും താല്പര്യങ്ങൾ ഇവിടെ പരസ്പര വിരുദ്ധങ്ങളാണ്. തമിഴനാടിന്റെ നിലപാട് തങ്ങൾക്ക് വെള്ളം കിട്ടണമെന്നു മാത്രമാണ്, അതിനുവേണ്ടി കാലഹരണപ്പെട്ട ഒരു അണക്കെട്ടിന്റെ അവസ്ഥയെ മാനിക്കാനോ, മനസിലക്കാനോ അവർ താല്പര്യം കാണിച്ചില്ല. കേന്ദ്രവും, നിയമയും അവരെ അനുകൂലിക്കുന്നതായുള്ള സംശയം ഇവിടെ ശക്തമാവുന്നു. 
രണ്ടു സ്റ്റെറ്റുകൾ തമ്മിൽ തർക്കങ്ങളുണ്ടാകുമ്പോൾ, ക്രിയാത്മകമായും ഭാവനാപൂർവവുമായ ഒരു പരിഹാരം കണ്ടെത്തുന്നതിലേക്ക് ശ്രമിക്കുകയായിരിക്കണം കേന്ദ്രത്തിന്റെ നിലപാട്.  അതുപോലെ ജനങ്ങളുടെ ജീവനായിരിക്കണം, ഏതു ഗവണ്മെന്റിന്റെയും ആദ്യത്തെ പരിഗണന

14. തമിഴ്നാടു ഗവണ്മെന്റ്, ലിപ്സ്റ്റിക്ക് തേച്ച് അടക്കാന്‍ ശ്രമിക്കുന്ന അണക്കെട്ടിന്റെ വിള്ളലുകളും ബലക്ഷയവും,   കേരളത്തിലെ ലക്ഷങ്ങളുടെ ജീവനു പുതിയ ഒരു ഭീഷണിയായത്, അതു നിലനില്‍ക്കുന്ന ഭൂവിഭാഗം ഒരു സെസ്മിക്ക് ഭൂവിഭാഗമാണെന്നു മനസിലായതൊടെയാണ്.  ജിയോളജിക്കല്‍ സര്‍വേയുടെ പഠനങ്ങള്‍ അനുസരിച്ച് മുല്ലപ്പെരിയാര്‍ ഭൂവിഭാഗത്തില്‍ റിക്ച്ചര്‍ സ്കെയിലില്‍ ആറുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടാകാം. അതോടെ ഡാം പൊട്ടിത്തകരാന്‍ മറ്റു കാരണങ്ങളൊന്നും വേണ്ട എന്നും അവരുടെ പഠനങ്ങള്‍ അറിയിക്കുന്നു.

1988ജനുവരി ആറിനായിരുന്നു,  ആദ്യമായി അണക്കെട്ടിന്റെ മേഘലയിൽ ഭൂചലനം അനുഭപ്പെട്ടത്. അത് 2000ൽ പലതവണ ആവർത്തിക്കയും,  അടുത്തകാലത്ത്  നിരന്തരമായി ആവര്‍ത്തിക്കയും ചെയ്യുന്നു. അണക്കെട്ടിന്റെ ഭൂപാളികളില്‍ രൂപീകരിക്കപ്പെടുന്ന മര്‍ദ്ദരൂപീകരണത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യത്തിനു മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു.  

ഇതു കേരളത്തിലെ ശാസ്ത്രജ്ഞന്മാരുടെ കെട്ടുകഥയല്ലെന്നെങ്കിലും ബഹുമാനപ്പെട്ട കേന്ദ്ര-തമിഴനാട് അധികാരികള്‍ മനസിലാക്കേണ്ടിയിരുന്നു.  കാബ്ബേജിനേക്കാല്‍ വില മനുഷ്യന്റെ ജീവനുകൊടുക്കേണ്ടിയിരുന്നു. 

പക്ഷെ മുല്ലപ്പെരിയാറിന്റെ തളര്‍ച്ചയും ഭൌമികപ്രശ്നങ്ങളും കേരളത്തിന്റേതുമാത്രമാണ് എന്നുള്ള രഷ്ട്രീയ, സാമ്പത്തിക മനോഭാവമായിരുന്നു അവരില്‍ നിന്നും പ്രത്യക്ഷത്തില്‍ വന്നുകൊണ്ടിരുന്നത്   മുല്ലപ്പെരിയാര്‍ കേരളീയരുടെ ജീവന്റെ  നേര്‍ക്കുള്ള ഒരു പ്രശ്നമാണ് എന്നുപോലും അവര്‍ അംഗീകരിക്കാന്‍ തയ്യാറയില്ല.   



അതുകൊണ്ട് കേരളത്തിന്റെ ഊര്‍ജ്ജം, മുല്ലപ്പെരിയാര്‍, ഒരു പ്രശ്നമാണ് എന്നു കേന്ദ്രത്തെയും തമിഴ്നാടീനെയും, സുപ്രിം കോടതിയേയും  മനസിലാക്കിക്കുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും മനസാക്ഷിയില്‍ ഒരു പോറലേല്‍പ്പിക്കുന്നതിനും വിണ്ടും വീണ്ടും ചിലവഴിച്ചുകൊണ്ടേയിരുന്നു.

15. 15-7.2008ൽ  , രൂർക്കി ഐ.ഐടി , ഡെല്‍ഹി, നടത്തിയ മുല്ലപ്പെരിയാറിന്റെ ഹൈഡ്രോളജിക്കൽ പഠനത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്, കേരളം സുപ്രിം കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചു. പഠനത്തില്‍, പ്രോബബിള്‍ മാക്സിമം ഫ്ലഡ് കടത്തിവിടുന്നതില്‍ നിലവിലുള്ള സ്പില്‍-വേയുടെ അപര്യാപ്തതതയേയും, [hydrologic ally unsafe for passing the estimated Probable Maximum Flood (2, 91,275 cusec / 8,248 cusec) with the existing spillway capacity],  മുല്ലപ്പെരിയാറിനു 5ല്‍ കൂടുതല്‍ റിക്ച്ചര്‍ സ്കെയിലില്‍ വരുന്ന  ഭൂചലനം താങ്ങാന്‍ ശക്തിയില്ല എന്നുള്ളതുമായ  വിവരങ്ങള്‍ മറ്റുള്ളവയെകൂടാതെ ഉള്‍പ്പെടുത്തിയിരുന്നു. അതിനെകൂറിച്ച്, CWC യുടെ ഹൈഡ്രളജിക്കല്‍ സ്റ്റഡീസ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ അഭിപ്രായങ്ങള്‍ വാട്ടര്‍ റിസേര്‍ച്ച വകുപ്പ് മന്ത്രിയുടെ നിബന്ധനകള്‍ പ്രകാരം, ഗവണ്മെന്റ്അറ്റോര്‍ണ്ണിക്കയച്ചു കൊടുക്കുകയും, അറ്റോര്‍ണി, പഠനശേഷം റൂര്‍ക്കി പഠനത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നാരോപിക്കയും ചെയ്തു. [ “......Comments of Hydrological Studies Organisation, CWC on the report were forwarded to the Govt. Advocate as per instructions of MoWR vide CWC letter dated 13.10.08. CWC has commented that the difference in the adopted values of Design Rainfall (Storm) depth, Time distribution of rainfall, Unit hydrograph & Infiltration rate have resulted in estimation of higher flood peak (PMF) and the said studies by the IIT Professor does not appear to be well founded.“  പ്രധാനമന്ത്രി മന്മോഹര്‍ സിംഗിന്റെ ഫെസ്ബുക്കില്‍ നിന്ന്]


[ഇനിയും എഴുതുന്ന കാര്യങ്ങള്‍,  പ്രധാനമന്ത്രി, മന്മോഹന്‍ സിംഗ് മുല്ലപ്പെരിയാറിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ വിവരങ്ങളെ അടിസ്ഥാ‍നപ്പെടുത്തിയാണ്]


16. കേരളം 2009 മെയില്‍ ഒരു പഠന കമ്മിറ്റി രൂപീകരിക്കയും,  അതേവര്‍ഷം ജൂണില്‍ അതിന്റെ റിപ്പോര്‍ട്ടു സമര്‍പ്പിക്കയും ചെയ്തു.  ഈ കമ്മിറ്റി, അണക്കെട്ടിന്റെ അടിഭാഗത്തിന്റെ മാപ് പഠനം നടത്തി ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കണമെന്നും, അതീവ സെന്‍സിറ്റീവ് ആയ കമ്പൂട്ടര്‍ ഓപ്പറേറ്റഡ് സെസ്മോഗ്രാഫ് സജ്ജീകരണങ്ങള്‍ ഡാം ഭൂവിഭാഗത്ത് സ്ഥാപിക്കണമെന്നും, അതുപോലെ അതീവ ഗുരുതര നിലയില്‍ എത്തിയ ഈ അണക്കെട്ട് യാതൊരു തരത്തിലും പുനരുദ്ധരിച്ച് ഉപയോഗപ്രദമാക്കാന്‍ സാദ്ധ്യമല്ലെന്നും അഭിപ്രായപ്പെട്ടു.  മുകളില്‍ പറഞ്ഞ കാരണങ്ങളുടെ അടിസ്ഥനത്തില്‍, കേന്ദ്ര വാട്ടര്‍ & റിസോഴ്സസ് മന്ത്രി, CWC ചെയര്‍മാനോട്, ജൂലൈ 2009ല്‍ ഒരു സംഘം ഓഫീസേഴ്സിനെ സജ്ഞമാക്കി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നതിനും അതിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നതിനും ചുമതലപ്പെടുത്തി. ആ സന്ദര്‍ശനത്തിനു ജുലൈ 22-25, 2009 നിര്‍ദ്ദേശിക്കപ്പെട്ടു എങ്കിലും, തമിഴ്നാട് അതിനു തയ്യാറായെങ്കിലും മണ്‍സൂണ്‍ മഴയുടെ കാരണത്താല്‍ കേരളം അതിനു തയ്യാറായില്ല. പിന്നീട് ആ സന്ദര്‍ശനം നടപ്പിലായില്ല.
17. 31-7-2009ല്‍ സെക്രട്ടറി, വാട്ടര്‍ റിസേര്‍ച്ച്, രണ്ടു സംസ്ഥാനങ്ങളിലേയും അധികാരികളെ ഒരു മീറ്റിംഗിനു വിളിച്ചുകൂട്ടി. ആമീറ്റിംഗില്‍, ഒരു പുതിയ അണക്കെട്ടു നിലവിലുള്ള ഡാമിനു താഴെയായി നിര്‍മ്മിക്കുക മാത്രമാണ്, മുല്ലപ്പെരിയാറിന്റെ പരിഹാരം എന്നും അതിനു വേണ്ട പരിശോധനകളും സര്‍വേകളും പുരോഗമിക്കുന്നുണ്ട് എന്നും കേരളത്തിന്റെ പ്രതിനിധി അറിയിച്ചു. അതുപോലെ  തമിഴ്നാടിന്റെ വെള്ള ആവശ്യം കേരളം അംഗീകരിക്കുന്നുവെന്നും പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണ ശേഷം, രണ്ടു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള അതേ വ്യവസ്ഥയില്‍ തന്നെ അവര്‍ക്കു വെള്ളം കൊടുക്കുന്നതു തുടരുമെന്നു കേരളത്തിന്റെ പ്രതിനിധി അഭിപ്രായപ്പെടുകയും ചെയ്തു. (...“Representative of Kerala stated in the meeting that the Govt. of Kerala also recognizes the established uses of water from the dam by Tamil Nadu as per the existing agreement between the two States and will continue the same after the construction of a new dam...”)

കേരളത്തിന്റെ പുതിയ ഡാമിന്റെ  പ്ലാന്‍   കിട്ടിയാലുടന്‍ അതിനെക്കുറിച്ചു പഠിച്ച് മറുപടികൊടുക്കാമെന്നു തമിഴനാടും സമ്മതിച്ചു.


18. എന്നാല്‍  14-09-09ല്‍ തമിഴനാടു കേന്ദ്രത്തിനയച്ച കത്തില്‍, പഴയ അണക്കെട്ട് അറ്റക്കുറ്റപ്പണികള്‍ക്കു ശേഷം പുതിയ അണക്കെട്ടിനെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നും അതിനാല്‍ കേരളത്തിനങ്ങനെയൊരു പുതിയ അണക്കെട്ട് ഉണ്ടാക്കേണ്ടിതിന്റെ ആ‍വശ്യം തമിഴ് നാടു അംഗീകരിക്കുന്നില്ലെന്നും, ആ വിവരം കേരളത്തെയും കേന്ദ്രത്തെയും അറിയിച്ചു കഴിഞ്ഞു എന്നും അറിയിച്ചു.   തമിഴനാട് മുഖ്യമന്ത്രി 13-07- 09ല്‍ കേരള മുഖ്യമന്ത്രിക്കയച്ച് ഒരു കത്തില്‍ കേരള ഗവണ്മെന്റ് ഇനി ഡാം പുത്തുക്കിപ്പണിയുന്ന കാര്യം ഉയര്‍ത്തുകയില്ല എന്നും അറിയിച്ചതായും അറിയിച്ചു.

15. 26-09-2009ല്‍ കേരള ഗവണ്മന്റ്,  31-07-2009ല്‍ നടന്ന മീറ്റിംഗിന്റെ മിനിറ്റിനെ പരാമര്‍ശിച്ച്,   കേരള ഗവ. ഡാം പണിതു കഴിയുമ്പോള്‍, നിലവിലുള്ള കരാറില്‍,  തമിഴനാടിനു വെള്ളം നല്‍കാം എന്നെഴുതിയത്  മിനിറ്റെലെ തെറ്റാണെന്നു തിരുത്തി, പകരം കേരളം ഉദ്ദേശിച്ചത് തമിഴ് നാടിനു വെള്ളം കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നു മാത്രമാണെന്നും അറിയിച്ചു. (“The Govt. of Kerala vide letter dated 26.9.2009 sent comments on the minutes of the meeting dated 31.7.2009 mentioning that the statement “The Govt. of Kerala also recognizes the established use of water from the dam by the Tamil Nadu as per the existing agreement between the two States and continue the same after the construction of new dam” is not acceptable. What was mentioned in the meeting was that Kerala is willing to give water to Tamil Nadu.“)


19. 10-11-2009ല്‍, ബഹുമാനപ്പെട്ട സുപ്രിം കോടതി  കേസുകള്‍ പഠിച്ചതിനു ശേഷം, അതു കോണ്‍സ്റ്റിറ്റൂഷനല്‍ ബഞ്ചിന്റെ  പരിഗണനയിലേക്ക് അവതരിപ്പിക്കുന്നതിനു വേണ്ടി, ഇന്ത്യയുടെ  ചീഫ് ജസ്റ്റീസിനു മുന്‍പാകെ അവതരിപ്പിച്ചു. [“As the case involves the resolution of said questions, the suit may be placed before the Hon’ble Chief Justice of India for necessary directions for placing it before a constitution Bench.“]

20. 18-02-2010ല്‍  അഞ്ചു ജഡ്ജികള്‍ അടങ്ങൂന്ന ഒരുസുപ്രിം കോര്‍ട്ട് ബഞ്ച് കേസു പഠിക്കയും, പഠനശേഷം കേന്ദ്ര ഗവണമെന്റിനോട്, ഒരു എമ്പവേര്‍ഡ് കമ്മിറ്റി (Empowered Committee) രൂപീകരിച്ച്, കേസിനോടു ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും, ആറുമാസത്തിനുള്ളില്‍ അവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനും ചുമതലപ്പെടുത്തി. 


21. 29-02-2010 ലെസുപ്രിം കോടതിയുടെ ഉത്തരവനിസരിച്ച്,  കേന്ദ്രത്തിന്റെ മിനിസ്ട്രി ഒഫ് വാട്ടര്‍ റിസോര്‍സസ്, എമ്പവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചു. സെപ്റ്റംബര്‍ 20, 2010ല്‍ സുപ്രിം കോടതി ഈ കമ്മിറ്റിയുടെ കാലാവധി 28 ഒക്ടോബര്‍ 2011 ലെ ഓര്‍ഡര്‍ അനുസരിച്ച്, വേറൊരു ആറുമാസത്തേക്കു നീട്ടി. 
24 നവംബര്‍ 2010ലാണ് പ്രധാന്മന്ത്രിയൂടെ ഫേസ് ബുക്കില്‍ കാണിച്ചിരിക്കുന്ന ഡേറ്റു. 
 അതിനാല്‍ ഈ കമ്മിറ്റിയുടെ പഠനത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അവിടെ ലഭിക്കുന്നീല്ല.

22. എന്നല്‍ ഈ കമ്മിറ്റിക്കെന്തു പറ്റി, എന്നു വിക്കിപീഡിയ ഇങ്ങനെ പറയുന്നു.  മുന്‍.റിട്ടയാര്‍ഡ് ജഡ്ജ് എ.എസ്. ആനന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയോട് അന്നത്തെ തമിഴ്നാടു മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്ക് അനുകൂലമല്ലായിരുന്നു. പകരം കോണ്‍ഗ്രസ് പ്രസിഡന്‍ഡിനോട് അദ്ദേഹം കേരളവും തമിഴനാടും തമ്മില്‍ മീഡിയേറ്റ് ചെയ്തു പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.  അന്നത്തെ കേരള വാട്ടര്‍ റിസോഴ്സ് മന്ത്രി,  എന്‍.കെ .പ്രേമചന്ദ്രന്‍ മുന്‍ സുപ്രിം കോര്‍ട്ട് ജഡ്ജ്, കെ.ടി തോമസിനെ കേരളത്തിന്റെ കമ്മിറ്റി റെപ്. ആയി നിയമിച്ചു.  അതുപോലെ കേരളത്തിന് പുതിയതായ ഡാം നിര്‍മ്മിക്കുന്നതിനും, അതില്‍ അവകാശം സ്ഥാപിക്കുന്നതിനും, അതിന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിനും,  വ്യക്തമായി നിണയിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തമിഴ്നാടിനു വെള്ളം കൊടുക്കുന്നതിനുമുള്ള അധികാരമുണ്ടായിരിക്കണമെന്ന് കേരള അംസംബ്ലിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 


പരിഹാരങ്ങള്‍
1. മുകളീല്‍ നിരത്തിയ ചരിത്രത്തില്‍ നിന്ന്, മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒരു രാഷ്ട്രീയ പരിഹാരമോ, നിയമപരിഹാരമോ  അസാദ്ധ്യമായി നില്‍ക്കുന്നു എന്നു കണാം.  സുപ്രിം കോടതിയില്‍ കേസെത്തിച്ചതു തമിഴ്നാടാണ്, പക്ഷെ, എമ്പവേര്‍ഡ് കമ്മിറ്റിയോടു സഹകരിക്കാതെ നില്‍ക്കുന്നതും തമിഴ് നാടാണ്.  എമ്പവേര്‍ഡ് കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതിയുടെ  വിധിയുണ്ടാകുന്നത്. എന്നു പറഞ്ഞാല്‍ സുപ്രിം കോടതിയില്‍ നിന്ന് ഒരു വിധി ഒരിക്കലും ഉണ്ടാവില്ല, മുല്ലപ്പെരിയാര്‍ പ്രശ്നം എന്നു സ്ബ്ജൂഡിസ് ആയി നിലകൊള്ളൂം.

കേരളത്തില്‍ മുല്ലപ്പെരിയാര്‍ പൊട്ടും. ലക്ഷങ്ങള്‍ക്ക് ജീവനാശം സംഭവിക്കും. ഒരു സാദ്ധ്യതയാണത്. ഇവിടെ ഒരു പരിഹാരം ജനങ്ങള്‍ക്കാണ് ഉണ്ടാക്കാന്‍ കഴിയുന്നത്.

യദ്ദാര്‍ഥത്തില്‍ ഇതു തമിഴനാട്ടിലേയും കേരളത്തിലെയും ജനങ്ങളുടെ പ്രശ്നമാണ്.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ഇത്:
1. 35 ലക്ഷം ജീവന്റെ പ്രശ്നമാണ്.
2. അതോടൊപ്പം അതു വളരെ അസുലഭമായ പ്രകൃതി വിഭവങ്ങളെടെയും പ്രശ്നമാണ്.  മുല്ലപ്പെരിയാര്‍ അഞ്ചു ജില്ലകളിലെ മാത്രം പ്രശ്നമാണ് എന്നു കരുതുന്ന കേരളക്കാരുണ്ടെങ്കില്‍ ചിന്തിക്കുക. 44 നദികളും അതിനുള്ളില്‍ അണക്കെട്ടുകളും ഉള്ള കേരളത്തില്‍ എന്തുകൊണ്ട്, ലോഡ് ഷെഡിങ് ഉണ്ടാകുന്നു.  കേരളത്തിന്റെ വികസനത്തിനാവശ്യമായി വരുന്ന വ്യാവസായിക- ഇന്‍ഡസ്റ്റ്രിയല്‍ വികസനത്തിനൊഴിച്ചുകൂടാന്‍ പാടില്ലാത്തതാണ് അതിന്റെ അടിസ്ഥാന പ്രകൃതി വിഭവങ്ങള്‍.  അതിന്റെ നേര്‍ക്ക് ഉള്ള ഭീഷണി കേരളത്തിന്റെ നേര്‍ക്കുള്ള മൊത്തം ഭീഷണിയാണ്. ഇന്നത്തെക്കുറിച്ചു മാത്രമല്ല പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞുള്ള ഭാവിയേക്കുറിച്ചും ഇന്നു ചിന്തിക്കേണ്ടതുണ്ട്.

അതുപോലെ ഇതു കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളിയുടെയും പ്രശ്നമാണ്.  ജീവിക്കാന്‍ വേണ്ടി, ലോകത്തിന്റെ നാനാഭാഗങ്ങളീല്‍ അനേക ത്യാഗങ്ങളും കഷ്ടതകളും വിരഹദുഖങ്ങളും അനുഭവിച്ചു ജീവിക്കുന്ന മലയാളിക്ക്, അവന്റെ ജീവിത സമ്പാദ്യവും കുടുംബങ്ങളും കേരളത്തിലാണ്. ഒരു കാലത്ത് അവര്‍ തിരിച്ചു ചെല്ലുമ്പൊള്‍, പ്രക്രുതി സമ്പത്ത് അന്യാധീനപ്പെട്ടു പോയ ഒരു തരിശു കേരളത്തെക്കുറിച്ച് അവര്‍ ഭയക്കേണ്ടിയിരിക്കുന്നു.  നാടും, കാടൂം തോടും പുഴയും അതിലെ വെള്ളങ്ങളും അവന്റെ നിലനില്‍പ്പിന്റെയും സ്വപ്നങ്ങളുടെയും ഭാഗങ്ങളാണ്.  ദൈവത്തിന്റെ സ്വന്തം നാടു അവനൊരോമ്മമാത്രമായി അവശേഷിക്കരുത്.

3. അതേ സമയം തമിഴ്നാട്ടിലെ ജനങ്ങളെ സംബന്ധിക്കുന്നതു മാത്രമാണ് ഈ പ്രകൃതി വിഭവമായ വെള്ളത്തിന്റെ പോരായ്മ എന്ന തെറ്റായ ധാരണയാണ്, തമിഴ് അധികാരികളും അവിടുത്തെ ജനങ്ങളും വരച്ചുകാട്ടുന്നത്.

തമിഴരെ ഈ അടിസ്ഥാന വിഭവമായ ജലത്തിന്റെ അഭാവം ബാധിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ബലം പ്രയോഗിച്ചു തരപ്പെടുത്തിയ മുല്ലപ്പെരിയാര്‍ കരാര്‍ അങ്ങനെയൊരു കഥകുടി പറയുന്നുണ്ട്.  പക്ഷെ, തമിഴ് നാടിന്റെ മക്കള്‍ക്ക് വെള്ളം കൊടുക്കുന്നില്ല എന്നു കേരളം പറയുന്നില്ല.   പിന്നെ എന്തുകൊണ്ട്, കാലഹരണപ്പെട്ട ഒരണക്കെട്ടിന്റെ കെടുതിയില്‍ നിന്ന് അയല്‍ സംസ്ഥാ‍നത്തെ ജനങ്ങളെ കരകയറ്റുക എന്നുള്ള  ധാര്‍മ്മികമായ കടമയില്‍ നിന്ന് അവര്‍ പിന്മാറുന്നു? കാരണം, തമിള്‍ നാടിനു വെള്ളം തുശ്ചമായ വിലക്കു കിട്ടണം.  124 കൊല്ലത്തിനു മുന്‍പുണ്ടാക്കിയ ജനാധിപത്യപരമല്ലാത്ത ഒരു പട്ടയത്തിന്റെ പുറകെ അവര്‍ കടിച്ചു പിടിച്ചു കിടക്കുന്നത് അതുകോണ്ടാണ് എന്നു കാണാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ 124 കൊല്ലത്തിനു മുന്‍പുള്ള പ്രകൃതി വിഭവസാഹചര്യമല്ല ഇന്നു കേരളത്തിന്റേത് എന്നവര്‍ മനസിലാക്കണം. (യശ:ശരീരനായ മുന്‍ കേരള മുഖ്യ മന്ത്രി എ.കെ. നായനാരുടെ വക്കുകള്‍ ഓര്‍ക്കുക) അങ്ങനെവരുമ്പോള്‍ ഇതു സ്വാര്‍ഥതയുടെയും തമിള്‍മക്കളോടു തന്നെയുള്ള അവരുടെ നേതാക്കളുടെ അവഗണനയുടെയും പ്രശ്നമാണ് എന്നു കാണാം.

തമിള്‍ മക്കള്‍ക്ക് ആവശ്യമായ വെള്ളം എന്തുകൊണ്ട് ന്യായമായ വിലകൊടുത്തു കേരളത്തില്‍ നിന്നു വാങ്ങിക്കൊടുക്കാന്‍ അവരുടെ ഭരണാധികള്‍ വിമുഖത കാണിക്കുന്നു. അതു കേരളത്തിന്റെ യോ കേരള മക്കളുടെയോ പ്രശ്നമല്ല. അതിനെക്കുറിച്ച് തമിഴ് വാല്യക്കാരു പാട്ടുപാടിയതുകൊണ്ടോ, വികാരപരമായ വീഡിയോകള്‍ ഇറക്കിയതു കോണ്ടോ പരിഹാരമാകില്ല.  പകരം അവരുടെ ഗവണ്മെന്റ് അവരുടെ നേര്‍ക്കു കാണിക്കുന്ന അവഗണനയെക്കുറിച്ചു മനസിലാക്കണം

തനിഴ് നാടു മുഖമന്ത്രി ജയലളിത, പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനോട്, കേരളമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കേരളത്തിലെ ജനങ്ങളില്‍ ഭയം ഉണ്ടാക്കരുത് എന്നു പറയാന്‍, ആജ്ഞാപിച്ചതായി വാര്‍ത്ത വായിച്ചു.  തമിഴ് നാട്ടിലെ ചുട്ടുപൊള്ളുന്ന വറുതിക്ക്, പാടുപെട്ടു കൃഷീ ചെയ്തു നാടിനു സമ്പത്തുണ്ടാക്കൂന്ന കൃഷിക്കാര്‍ക്ക്, അതേ കാപ്പിറ്റലിസ്റ്റ്-മാര്‍ക്കറ്റ് വ്യവസ്ഥയനുസരിച്ചുള്ള വില കൊടുത്തു വെള്ളം വാങ്ങിക്കൊടുക്കാന്‍ ആയമ്മയോട്, പ്രധാനമന്ത്രിയോ മുഖ്യ മന്ത്രിയോ പറഞ്ഞു കാണുമോ?

ഇതു ജനങ്ങളുടെ നേര്‍ക്കുള്ള വെല്ലുവിളീയാണ്.   കേരളത്തിലെയും തമിഴനാട്ടിലേയും ജനങ്ങളുടെ നേര്‍ക്കുള്ള അവഗണനയാണ്. ഇതിനിടയില്‍ നിന്ന്, തമിഴനു നേരെ കേരളക്കാരെ ഉപയോഗിക്കയും, കേരളക്കാരനു നേരെ തമിഴനെ ഉപയോഗിക്കയും ചെയ്യുന്ന അധികാരമുള്ളവരുടെ തന്ത്രത്തെ മനസിലാക്കേണ്ടിയിരിക്കുന്നു.  അതിനാല്‍ ഇത് ജനങ്ങളുടെ -തമിഴനാട്ടിലെയുംകേരളത്തിലെയും- അവഗണ്‍നക്കു നേരെയുള്ള ഒരു പ്രസ്ഥാന്മായി വളര്‍ത്താന്‍ കഴിയേണ്ടിയിരിക്കുന്നു.  അതിനെങ്ങനെ കഴിയാം എന്നുള്ളതാണ്, മനുഷ്യസ്നേഹികള്‍ ശ്രമിക്കേണ്ടത്.

വളരെ കുറച്ചു നേരമേ ഇനി ബാക്കിയുള്ളു.

4. അതുപോലെ ഒരു പുതിയ അണക്കെട്ടു പണിയാന്‍ തീരുമാനമായതു കോണ്ടുമാത്രം പ്രശ്നം തീരുന്നില്ല. പുതിയ അണക്കെട്ടിലെ വെള്ളം ഏതു വ്യവസ്ഥയില്‍ തമിള്‍നാടിനു കോടുക്കുന്നു എന്നുള്ളതില്‍ തീരുമാനമെടുക്കാനുള്ള അവകാശം കേരളമക്കള്‍ക്കുണ്ട്, മരിക്കാന്‍ മാത്രമല്ല. 1886ഉം 1970 ആവര്‍ത്തിക്കാനുള്ള സദ്ധ്യതകള്‍ ഇനിയുമൂണ്ട്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതുപോലെ സമാധാനപര്‍മായും ബുദ്ധിപൂര്‍വവുമായ ഒരു ജനകീയ മൂവിനു കേരളം തയ്യാറാകേണ്ടതുണ്ട്. 


***********


Ref:
1.        അണക്കെട്ടിന്റെ ചരിത്രവും കരാറും
 2.   ജലാവകാശവും കേരളവും
http://workersforum.blogspot.com/2011/09/blog-post_12.html3. Dr. Manmohan Singh' s facebook   

http://www.facebook.com/dr.manmohansingh/posts/10150392877192655
 4.   Mulla Periyar Dam issue-Minstry of Water Resources

http://wrmin.nic.in/index3.asp?sslid=733&subsublinkid=751&langid=1 


5.truthdrive
http://truthdive.com/2011/11/19/mullaperiyar-dam-shows-cracks-after-tremors.html
6. ROAD TO GROW
http://jithutakemail.wordpress.com/2011/11/26/save-mullaperiyar-dam-from-disaster-save-kerala-save-lives/

7. Frontline

http://www.hindu.com/fline/fl1724/17240420.htm

8. 1886ലെയും 1970ലെയും പാട്ടക്കരാറുകള്‍ 
http://www.facebook.com/MULLAPERIYAR/posts/241131702618036


Comments

  1. അതുപോലെ ഒരു പുതിയ അണക്കെട്ടു പണിയാന്‍ തീരുമാനമായതു കോണ്ടുമാത്രം പ്രശ്നം തീരുന്നില്ല. പുതിയ അണക്കെട്ടിലെ വെള്ളം ഏതു വ്യവസ്ഥയില്‍ തമിള്‍നാടിനു കോടുക്കുന്നു എന്നുള്ളതില്‍ തീരുമാനമെടുക്കാനുള്ള അവകാശം കേരളമക്കള്‍ക്കുണ്ട്, മരിക്കാന്‍ മാത്രമല്ല. 1886ഉം 1970 ആവര്‍ത്തിക്കാനുള്ള സദ്ധ്യതകള്‍ ഇനിയുമൂണ്ട്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതുപോലെ സമാധാനപര്‍മായും ബുദ്ധിപൂര്‍വവുമായ ഒരു ജനകീയ മൂവിനു കേരളം തയ്യാറാകേണ്ടതുണ്ട്.

    ReplyDelete
  2. ഇത്തിരി സമയം കൊണ്ട് വളരെ വിശദമായി ഈ ലേഖനം തയാറാക്കിയതിന് ഒത്തിരി അഭിനന്ദനങ്ങൾ.

    കുറഞ്ഞ ചെലവിൽ വെള്ളം ലഭിയ്ക്കണമെന്ന ആർത്തിയും സ്വന്തം കസേരയുടെ ഉറപ്പിന് ജനതയെ കുരുതികൊടുക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണ് പ്രശ്നത്തിന്റെ കാതലെന്ന് ബോധ്യമാകുന്നു.
    എന്തായാലും ഭയം ജനതയെ കീഴടക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായി തമിഴൻ, മലയാളി എന്ന വിഭജനവും വെറുപ്പും പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു. വിഭജനവും വെറുപ്പും എന്തിനെല്ലാം വഴിവെയ്ക്കുമെന്ന് പ്രവചിയ്ക്കാൻ സാധ്യമല്ല.

    ഇനി പുതിയ ഡാമുണ്ടാക്കാൻ തമിഴ് നാട് സമ്മതിച്ചാൽ തന്നെ
    ഡാം നമ്മൾ എവിടെ ഉണ്ടാക്കും? ഇപ്പോഴത്തെ ഡാമിന്റെ പരിസരം ഭൂകമ്പ മേഖലയാണ്. പുതിയ ഡാം ഭൂകമ്പത്തെ അതി ജീവിച്ചുകൊള്ളുമോ? ആ ഡാമിനു വയസ്സാവുമ്പോൾ അന്നത്തെ ജനതയും ഇങ്ങനെ പരിഭ്രാന്തിയിൽ ഉഴറേണ്ടി വരുമോ? പുതിയ ഡാം ഉണ്ടാക്കുന്നതു വരെ ഈ ഡാമിനെ എന്തു ചെയ്യും? ഇപ്പോഴത്തെ ഡാമിന്റെ ജല നിരപ്പ് താഴ്ത്തി നിറുത്തിയാൽ ഡാം ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടുമോ? തമിഴ് നാടിനു വെള്ളം കിട്ടാൻ ഇനിയും വലിയൊരു ഡാമുണ്ടാക്കിയാലേ പറ്റൂ എന്നുണ്ടോ?

    ഭയത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾ അനവധിയാണ്.

    ReplyDelete
  3. ഈ വിശദലേഖനത്തിനു നന്ദി. മനസ്സിരുത്തി വായിച്ചു. തമിഴരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവരുടെ വാദങ്ങള്‍ക്കു ബലമേകാന്‍ കാശു വാങ്ങി കണ്ണടച്ച മലയാളികളെയാണു നാം കുറ്റപ്പെടുത്തേണ്ടത്. 99 നു മേല്‍ 9 അനധികൃതമായി എഴുതിച്ചേര്‍ത്തതല്ലേ?

    ReplyDelete
  4. മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള പോസ്റ്റുകള്‍ ആണ് കൂടുതലും കണ്ടിട്ടുള്ളത്. ഇത്ര വിശദമായ ഈ പോസ്റ്റ്‌ നന്നായി ടീച്ചര്‍.. ചരിത്രം അറിയാത്തവര്‍ക്കും കൂടി ഉപകാരപ്പെടുമല്ലോ...

    ReplyDelete
  5. A welldone work. Congratulations.

    മനുഷ്യരുടെ ജീവനു ആപത്ത് എന്നറിഞ്ഞിട്ടുള്ള ഈ നിസ്സംഗത ശരിക്കും അമ്പരപ്പിക്കുന്നു. അതിലെ ക്രിമിനല്‍ അന്യായമാണു ആധിയെക്കാള്‍ മനസ്സിനെ വിഷമിപ്പിക്കുന്നത്. മനുഷ്യജീവനു നമ്മുടെ നാട്ടില്‍ ഒരു വിലയുമില്ല എന്നു വിലപിക്കുമ്പോഴും അതു 35 ലക്ഷം മനുഷ്യരുടെ ജീവന്‍ എന്നു പറഞ്ഞാലും ഇത്രയ്ക്കു വിലയില്ലായ്മയാണുണ്ടാവുക എന്നതു വല്ലാതെ പേടിപ്പിക്കുന്നു.

    തീരെ മനസ്സിലാവാത്ത കാര്യമാണിത്. ഇത്രയും ജനങ്ങളുടെ ജീവനു ആപത്ത് എന്നറിഞ്ഞിട്ടും, ഇത്രയും നിസ്സംഗത ഭരണാധികാരികള്‍ കാണിക്കുന്നതെങ്ങനെ? അതോ ഇനി ചത്തുപോവുന്നെങ്കില്‍ പോകട്ടെ, ബാക്കി പിന്നെ നോക്കാം എന്നു കരുതുകയാണോ?

    ഈ ലേഖനത്തില്‍ എന്നെ ഞെട്ടിച്ച ഒരു പുതു അറിവുണ്ട്. 1970ലെ പുതുക്കിയ കരാറ്. മഹാരാജാവു വിലപിച്ചുകൊണ്ടു കരാറില്‍ ഒപ്പിടേണ്ടി വന്ന സാഹചര്യം മനസ്സിലാക്കാം. പക്ഷേ നമ്മുടെ കേരള സര്‍ക്കാര്‍...! കഠിനം.

    ReplyDelete
  6. നല്ല വിജ്ഞാനപ്രദമായ ലേഖനം..ദുരന്തത്തിന്റെ ഭീകരത കൂടി മനസ്സിനുള്ളിലേക്ക് കേറിപ്പറ്റി... ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം രക്ഷിക്കട്ടെ,..

    ReplyDelete
  7. എച്ചുമുവിന്റെ ചോദ്യം ഭയം കോണ്ടു മാത്രമല്ല, വളരെ റീസണബിള്‍ ആണ് അവ.

    ഈ പോസ്റ്റ് എഴുതുമ്പോള്‍, ഈ വക കാര്യങ്ങളെ ക്കുറിച്ചു ഞാനും ചിന്തിച്ചിരുന്നു. എങ്കിലും ഒരു പുതിയ ഡാം അഭികാമ്യമായി തോന്നി. എന്നാലും അതിന്റെ ഒരു പ്രശ്നത്തെക്കുറിച്ച് ഞാന്‍ പോസ്റ്റിലും കമന്റിലും എഴുതിയിരുന്നു.അതായത്, പുതിയ ഡാം പണിഞ്ഞാല്‍ ഏതു വ്യവസ്ഥയിലായിര്‍ക്കണം തമിള്‍ നാടിനു വെള്ളം കോടുക്കുക. പഴയ വ്യവസ്ഥകള്‍ അതേ പടി അംഗീകരിക്കണമെന്നുള്ള ഡിമാന്‍ഡുകള്‍ പല തമിഴരുടെ ബ്ലോഗിലും എഴുതിയിട്ടുണ്ട്. ഒരുപക്ഷെ ഡാം പണിത്, 1970 ലെ വ്യവസ്ഥ അതുപോലെ ചാണ്ടിയും, ലളിതയും സിംഗിന്റെ കാര്‍മ്മികത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞ് വീണ്ടും ഡാം പൊട്ടാന്‍ തുടങ്ങുമ്പോഴായിരിക്കും കേരളമക്കള്‍ അതിനെക്കുറിച്ച് അറിയുന്നതു തന്നെ.

    അല്ലെങ്കില്‍ തന്നെ സെസ്മിക്ക് ഏറിയായില്‍ ഒരു ഭൂകമമ്പം മതി. അപ്പോള്‍ മുല്ലപ്പെരിയാര്‍ ഏറിയ ഒരു ഡാം പണീയുന്നതിനനുകൂലമല്ല. പിന്നെ എങ്ങനെ അവിടെ ഡാം പണീയും.

    പോരെങ്കില്‍ ഈ മുല്ലപ്പെരിയാര്‍ ഡാം കൊണ്ട് കേരളക്കാരനെന്തു പ്രയോജനം. അതു തമിളനു വേണ്ടിയാണുണ്ടാക്കിയത്, അവന്‍ പ്രശ്നപരിഹാരത്തിനു യാതൊരു തരത്തിലും സഹകരിക്കുന്നുമില്ല്. അവര്‍ തിങ്കളാഴച്ചത്തെ വര്‍ത്തമാനത്തില്‍ നിന്നും പിന്തിരിയുകയും ചെയ്തു.

    അപ്പോള്‍ പിന്നെ കേരളമക്കള്‍ മാത്രം എന്തിനു ത്യാഗം സഹിക്കണം.

    ഗവ്ണ്മെന്റ് 1. ഈ ഡാം ഡികമ്മിഷന്‍ ചെയ്യുകയോ അതിനു തുല്ല്യമായ എന്തെങ്കിലുമോ ചെയ്യണം. 2.ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അതില്‍ നിന്നു ജനങ്ങളെ രക്ഷിക്കനുള്ള രെസ്കൂ മെഷേര്‍സ് ശക്തമാക്കുക.

    ഈ ആശയത്തിലെഴുതിയ അഞ്ചലിന്റെ ഒരു പോസ്റ്റ് ഇവീടെ വായിക്കാം

    ReplyDelete
  8. പ്രതികരണന്‍,

    ‘99 നു മേല്‍ 9 അനധികൃതമായി എഴുതിച്ചേര്‍ത്തതല്ലേ‘ അതെനിക്കൊരു പുതിയ അറിവാണ്.

    എന്റെ മുകളിലത്തെ കമന്റും വായിക്കുമല്ലോ

    T.S. Asokan, നന്ദി സഹോദരാ.
    ലിപീ,
    ‘ചരിത്രം അറിയാത്തവര്‍ക്കും കൂടി ഉപകാരപ്പെടുമല്ലോ‘ അങ്ങനെ ഒരുദ്ദേശവും ഇതെഴുതുമ്പോള്‍ ഉണ്ടായിരുന്നു എന്നു പറയട്ടെ.എച്ചുമുവിനെഴുതിയ കമന്റു കൂടി വായിക്കുമല്ലൊ.

    മുകില്‍,
    ‘1970ലെ പുതുക്കിയ കരാറ്. മഹാരാജാവു വിലപിച്ചുകൊണ്ടു കരാറില്‍ ഒപ്പിടേണ്ടി വന്ന സാഹചര്യം മനസ്സിലാക്കാം. പക്ഷേ നമ്മുടെ കേരള സര്‍ക്കാര്‍...! കഠിനം‘

    അതെ അസാദ്ധ്യമെന്നു മനുഷ്യബുദ്ധിയില്‍ ചിന്തിക്കുന്നതു പലതും നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയക്കാര്‍ക്കെന്തെളുപ്പത്തില്‍ സാദ്ധ്യാമാകുന്നു, അതു രഹസ്യമായി കാത്തു സൂക്ഷിക്കുന്നതിനും!!!. അതുകോണ്ടു തന്നെയാണ് ഈ ഡാമിന്റെ പുതുക്കപ്പണിയെ അനുകൂലിക്കാന്‍ വിഷമമുണ്ടാകുന്നതും. എച്ചുമുവിനുള്ള കമന്റ് വായിക്കുമല്ലോ

    സീത,
    ‘ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം രക്ഷിക്കട്ടെ,..‘ ആശ സഫലമാകട്ടെ അനിയത്തി:)

    ReplyDelete
  9. വിശദമായി മനസ്സിലാക്കി. നന്ദി അറിയിക്കുന്നു

    ReplyDelete
  10. ൧൯൭൦-ല്‍ കരാര്‍ പുതുക്കേണ്ടിവന്നത് കേരളസര്‍ക്കാരിന്‍റെ വീഴ്ചയൊന്നുമല്ല, വാസ്തവത്തില്‍ ഇടുക്കി അണക്കെട്ടും, പവര്‍ സ്റ്റേഷനും, ലഭിയ്ക്കാന്‍ നമ്മള്‍ കൊടുക്കേണ്ടിവന്ന വിലയല്ലേ അത്, കേരളത്തെ വെറും കറവപ്പശുവായി മാത്രമാണ് ബാക്കി എല്ലാവരും കാണുന്നത്? നല്ല അനുസരണയുള്ള പശു,

    ഇതിനിടെ പറമ്പിക്കുളം-അലിയാര്‍ പദ്ധതിയില്‍നിന്നും, കേരളത്തിനു ലഭിയ്ക്കേണ്ട ജലം, കിട്ടുന്നുണ്ടോ എന്ന് ആരെങ്കിലും അന്വേഷിച്ചോ, സൂക്ഷമില്ലാത്തവന്റെ മുതല്‍ നാണമില്ലാത്തവന്‍ മോഷ്ടിക്കും, മുല്ലപ്പെരിയാര്‍ ഒരു നല്ല പാഠമായെങ്കില്‍ എന്നാഗ്രഹിക്കുകയാണ് നല്ലത്. അതല്ല ഈ ബഹളം കഴിഞ്ഞാല്‍ ഇതുപിന്നെ തീരുമോ എന്തോ?

    ReplyDelete
    Replies
    1. സോറി,
      മറുപടി എഴുതാന്‍ വൈകിപ്പോയി. ഞാന്‍ നാട്ടിലാണ്. നാട്ടില്‍ വന്നാല്‍ ഒരു പ്രത്യേകതയുണ്ട്, ഇരിക്കാന്‍ നേരം കിട്ടില്ല. പിന്നല്ലേ ബ്ലോഗെഴുതാന്‍ നേരം. ഏതായാലും ഇപ്പോള്‍ വീണുകിട്ടിയ ഊ ബ്രേക്കില്‍ എഴുതുകയാണ്. ആനന്ദിന്റെയും മറ്റു പലരുടെയും ചോദ്യങ്ങള്‍ക്ക് റീസണബിള്‍ ആയ മറുപടികള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.

      സത്യത്തില്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ താമസിക്കുന്നതും ഈ തവണയാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ രാഷ്ട്ര്രിയ അന്തരീക്ഷത്തെക്കുറുച്ചു കൂടുതല്‍ മനസിലാക്കാനും കഴിയുന്നു. ആഫ്രിക്കയിലെ പ്രാ‍വാസികള് ഗള്‍ഫ് പ്രവസ്സികളെപോലെയല്ല, അവര്‍ കേരളത്തിലെ/ഇന്ത്യയിലെ രാഷ്ട്ര്രിയ അന്തരീക്ഷത്തെക്കുറിച്ച് വളരെ കുറച്ചേ അറിയുന്നുള്ളൂ.
      കൂടുതല്‍ അറിയാതിരിക്കയാണ് നല്ലതും. ഏറ്റവും ഒടൂവില്‍, ക്രിമിനലുകളുടെ ‘ഭീഷണീ‘യുടെ പിന്നിലൊളിച്ച്, മത്സരരാഷ്ട്ര്രിയം കളിച്ച്, ഒരു ലോകോത്തര എഴുത്തുകാരനു ഒരു ലിറ്റററി മേളയില്‍ അനുവാദം നിഷേധിച്ച്, പ്രീണന രാഷ്ട്ര്രിയം കളീക്കുന്ന ഒരു രാഷ്ട്ര്രിയ നേതൃത്വത്തിന്റെ കീഴില്‍ ഇന്ത്യ ലോകത്തിന്റെ മുന്നില്‍ അവഹേളിക്കപ്പെടുന്ന അവസരം വരെ എത്തിയിരിക്കുന്നു. പക്ഷെ, നമ്മുടെ മലയാളത്തില്‍ 24 മണിക്കൂറും പാടിആടി മതിമറക്കുന്ന റ്റിവിക്കാര്‍ക്കോ മറ്റു മാദ്ധ്യമങ്ങള്‍ക്കോ ഇതെത്ര ചോദ്യമാകുന്നു?

      1970ലെ മാദ്ധ്യമം ജനങ്ങള്‍ക്കെത്ര അറിവുകൊടുത്തു? ഇപ്പോഴും ഈ ഇന്റെര്‍നെറ്റ് ഒക്കെ ഉള്ളതുകൊണ്ടല്ലേ നമ്മള്‍ ഒക്കെ ഇങ്ങനെ ചോദിക്കുന്നത്. ഈ സ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ ശ്രമിക്കയാണല്ലോ ഇന്ത്യയിലെ പ്രഗല്ഫര്‍.(കബില്‍ സിബാലിന്റെ സെര്‍സര്‍ നീക്കം)

      അതെ അനുസരണയുള്ള പശുക്കാളാണ് നേതൃസ്ഥാനത്ത്, അവരുടെ നേതൃസ്ഥാനം കണ്ണൂമടച്ച് അംഗീകരിക്കുന്ന നമ്മള്‍:).ഇതിനെന്താണ് പരിഹാരം ഇതാണ് നമ്മള്‍ ചോദിക്കേണ്ടത്? ചിന്തിക്കേണ്ടത്? എത്ര മുല്ലപ്പെരിയാറും, എത്ര സെന്‍സറിംഗും കഴിഞ്ഞാല്‍ ജനതക്കു ബോധം വരും?

      Delete
  11. ഈ രാഷ്ട്രീയക്കാര്‍ എന്നു പറയുന്ന കൂട്ടര്‍ നമ്മളൊക്കെ തന്നെ അല്ലേ? പിന്നെ എനിക്കൊരു 300 ഏക്കര്‍ സ്ഥലം മുല്ലപ്പെരിയാറിന്റെ അപ്പുറത്ത് ഉണ്ടെങ്കില്‍ പിന്നെ ഞാന്‍ മിണ്ടുമോ? ഞാന്‍ മിണ്ടേണ്ട കാര്യമുണ്ടോ?

    ReplyDelete
  12. വിശദമായ പോസ്റ്റ്‌ നന്നായി...

    ReplyDelete
  13. വിശദമായ പോസ്റ്റ്. പോസ്റ്റിന്റെ തുടക്കത്തില്‍ ഷാജിമുള്ളൂക്കാരന്റെ പേരു കണ്ടപ്പോള്‍ പോസ്റ്റ് എഴുതിയത് മുള്ളൂക്കാരനാവും എന്ന് കരുതി. പിന്നെ മാവേലി കേരളത്തിന്റെ കമന്റ് കണ്ടപ്പോഴാണ് മനസ്സിലായത് ചേച്ചിയാണ് എഴുതിയതെന്ന്. എന്തായാലും നല്ല ഇന്‍ഫൊര്‍മേറ്റീവ് ആയ ലേഖനം.

    ReplyDelete
  14. ശിഖണ്ടി,
    മനസിലാക്കിയതിൽ സന്തോഷമൂണ്ട്.
    anand-quick

    "൧൯൭൦-ല്‍ കരാര്‍ പുതുക്കേണ്ടിവന്നത് കേരളസര്‍ക്കാരിന്‍റെ വീഴ്ചയൊന്നുമല്ല, വാസ്തവത്തില്‍ ഇടുക്കി അണക്കെട്ടും, പവര്‍ സ്റ്റേഷനും, ലഭിയ്ക്കാന്‍ നമ്മള്‍ കൊടുക്കേണ്ടിവന്ന വിലയല്ലേ അത്,...".

    അതു കാര്യം മനസിലായില്ലല്ലോ. അങ്ങനെയൊരു വിവരം എന്റെ ശ്രദ്ധയില്‍ ഇതു വരെ പെട്ടില്ല. എന്തെങ്കിലും ലിങ്ക് ഉണ്ടെങ്കില്‍ തരൂ.

    ‘അതല്ല ഈ ബഹളം കഴിഞ്ഞാല്‍ ഇതുപിന്നെ തീരുമോ എന്തോ?‘.
    അതെ ജനങ്ങള്‍ വേറെയും-നേതാക്കള്‍ വേറെയുമാണ് ഇന്ത്യര്‍ രഷ്ട്രീയത്തില്‍. അതുകൊണ്ട്, ജനങ്ങള്‍ പ്രതിഷേധ വീര്യം കൈവെടിയരുത്.

    കൃഷ്ണകുമാര്‍, സന്തോഷം.

    യാത്രികന്‍,
    ‘ഈ രാഷ്ട്രീയക്കാര്‍ എന്നു പറയുന്ന കൂട്ടര്‍ നമ്മളൊക്കെ തന്നെ അല്ലേ?‘

    യാത്രികന്‍ ആയിരിക്കാം, ഞാനല്ല. അതു കൊണ്ട്, നമ്മള്‍ എന്ന പ്രയോഗം ശരിയാവില്ല:)

    ‘എനിക്കൊരു 300 ഏക്കര്‍ സ്ഥലം മുല്ലപ്പെരിയാറിന്റെ അപ്പുറത്ത് ഉണ്ടെങ്കില്‍ പിന്നെ ഞാന്‍ മിണ്ടുമോ? ഞാന്‍ മിണ്ടേണ്ട കാര്യമുണ്ടോ?‘

    പൊതുജനം കഴുതയാണെന്നുള്ളത് ഒരു ഭൂഷണമായിക്കരുതുന്ന ജനം ഉള്ളടത്തോളം കാലം മിണ്ടേണ്ട ആവശ്യമില്ല.

    മനോരാജ്,
    “പോസ്റ്റിന്റെ തുടക്കത്തില്‍ ഷാജിമുള്ളൂക്കാരന്റെ പേരു കണ്ടപ്പോള്‍ പോസ്റ്റ് എഴുതിയത് മുള്ളൂക്കാരനാവും എന്ന് കരുതി.“

    അതു ബാനറിന്റെ അടിയില്‍ എഴുതിയിരുന്നതു കൊണ്ട് അങ്ങനെ കരുതുമെന്നു തോന്നിയില്ല. ‘ബാനര്‍ ഫ്രം. മുള്ളൂക്കാരന്‍‘ എന്നുതീ‍രുത്തിയിട്ടുണ്ട്:)
    കമന്റില്‍ സന്തോഷമുണ്ട്.

    ReplyDelete
  15. ദൂരവ്യാപകമായ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന ആണവ നിലയങ്ങള്‍ സ്ഥാപിക്കുമ്പോഴും ഭരണാധികാരികളുടെ യുക്തി അവരുടെ സ്ഥാപിത താല്പര്യങ്ങള്‍ മാത്രമാണ്. മുതലാളിത്ത വ്യവസ്ഥയില്‍ ജനങ്ങള്‍ ഇരകള്‍ മാത്രമാണ്. വേട്ടയാടാനുള്ള ഇരകള്‍. ഇരകളുടെ വേദനയെ ചൊല്ലി വേട്ടക്കാരന്‍ വേദനിക്കാറില്ല. അവന്‍ അവന്റെ സ്വത്തിനും അവന്റെ അധികാര കസേരയെ പറ്റിയും മാത്രം ആകുലപ്പെടുന്നു. നാളെ പൊലിഞ്ഞു പോയേക്കാവുന്ന ജീവനുകളെ അല്ല, സ്വിസ് ബാങ്കിലെ കുന്നുകൂടുന്ന സംബത്തിലാണ് അവരുടെ വ്യാധി. ജനങ്ങളെ രക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ വേണമെന്ന് ഒന്ന് കൂടെ ഓര്‍മിപ്പിക്കുന്നു മുല്ലപ്പെരിയാറും നാടകങ്ങളും.

    ReplyDelete
  16. ഒരു ജനത ഭീതിയുടെ പുതപ്പില്‍ ഉറങ്ങുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ജനങ്ങളുടെ ഭീതി അകറ്റലാണ് അടിയന്തിരമായി ഉണ്ടാകേണ്ടത്. കൊലക്കയറിനുള്ളില്‍ തല വെച്ചു കിടക്കുന്ന പോലെ നീറുകയാണ് ജനങ്ങള്‍. ചായകോപ്പയില്‍ ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക് അത് ബോദ്ധ്യമാകുകയില്ല. ഒരു വികാരവും സ്വയം അനുഭവിക്കാത്തിടത്തോളം മനസ്സിലാക്കുവാന്‍ കഴിയില്ല. ജനത തങ്ങളുടെ കാര്യം നോക്കാന്‍ പഠിക്കാത്ത കാലത്തോളം പന്നികളുടെ കൂത്താടല്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും.

    ReplyDelete
  17. മുല്ലപ്പെരിയാർ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലാകെ ആധിയും വെപ്രാളവുമാണ് തോന്നുക. അത് തകർന്നാൽ അറബിക്കടലിലേക്ക് ഒഴുകിപ്പോവും എന്ന് പറയപ്പെടുന്ന പ്രദേശങ്ങളിൽ നിന്നും അകലെയാണ് താമസിക്കുന്നത് എങ്കിൽ പോലും. മനുഷ്യജീവനുകൾക്ക് യാതൊരു വിലയും കല്പിക്കാത്ത നരാധമന്മാരെ ദൈവം കണക്കിനു ശിക്ഷിക്കട്ടേ എന്നു പ്രാർത്ഥിക്കാനേ തോന്നുന്നുള്ളു.
    നല്ല പോസ്റ്റ് മുകിൽ.

    ReplyDelete
  18. വളരെ വിശദമായ ലേഖനത്തിന് പ്രസന്നയ്ക്കു നന്ദി.
    പണ്ടൊരു രാജാവിന്റെ കുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ചാടിയ കഥ കേട്ടിട്ടില്ലേ. കുട്ടി വീണ കുളത്തിൽ ആൾക്കാർക്കു ചാടാൻ ഇടമില്ലാതായപ്പോൾ അടുത്ത കുളത്തിലേക്കു ചാടിയ മന്ത്രിയെപ്പറ്റി? ഇപ്പോൾ എതാണ്ട് ആ അവസ്ഥ ആയി. ഉപവസിക്കാത്ത രാഷ്ട്രീയക്കാരില്ല,കേരളത്തിൽ.പക്ഷെ, പരിഹാരം ഇനിയും അകലെ.
    വെറുമൊരോട്ടിനപ്പുറം മനുഷ്യനെന്തു വില...!!

    ReplyDelete
  19. ഇന്‍ഫോര്‍മേറ്റീവായ പോസ്റ്റ്നു നന്ദി

    ReplyDelete
  20. Reduce water level to 120 feet



    The apex court observation that the two states, TN and Kerala, were adding fuel to the fire on Mullaperiyar dam issue instead of dousing it, is absolutely right. Other than the CMs of the two states it is minister P J Joseph of Kerala, and PMK Leader Vaiko are making hasty hue and cry over the issue. Presumably these two have vested interest in the issue. And they should be asked to shut mouth for some time.

    It is true that the safety of the dilapidated dam has been a matter of concern for all the people of Kerala , nevertheless, instead finding a cordial solution the local leaders are making people panic. And it has grown to the extent of mutual attack on people of Kerala and TN. The TN Government can think of reducing water level to 120 feet until an affable resolution is evolved.

    K A Solaman

    ReplyDelete
    Replies
    1. Solomon,

      'The apex court observation that the two states, TN and Kerala, were adding fuel to the fire on Mullaperiyar dam issue instead of dousing it, is absolutely right'.

      Well, concerns over what dangers the aging MP dam would cause to the lives of Keralites, hence its reconstruction as well as the need of water to the people of TN are not anything of recent. Neither the Central government nor the legal system of India, it appears, did not help the two states to resolve the issues using its power, authority or sensibilities. That could be the reason why the situation went out of control. Add to this the colour of politics.

      Delete
  21. ഇവിടെ ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നു. നാണം മറക്കാന്‍ നാണിക്കുന്നവര്‍
    ഈ ലിങ്കിട്ടത് ബുദ്ധിമുട്ടയെങ്കില ദയവു ചെയ്ത് ഡിലിറ്റ് ചെയ്യുക

    ReplyDelete
  22. ഇത്രയും വിശദമായ ഒരു പോസ്റ്റിനു നന്ദി ഒപ്പം ക്രിസ്തുമസ് പുതുവര്‍ഷാശംസകളും നേരുന്നു ..

    ReplyDelete
  23. നിങ്ങളില്‍ ആരെങ്കിലും വക്കീലന്മാര്‍
    ഉണ്ടങ്കില്‍ ഇതിനു മറുപടി തരണം. കുറച്ചു കാലമായി ഞാന്‍ ഇത് മനസ്സില്‍ വച്ച്
    നടക്കുന്നു. മുല്ലപെരിയാര്‍ പ്രശ്നം ഒരു നിയമം ഉണ്ടാക്കിയാല്‍ തീരും എന്ന്
    പലരും പറഞ്ഞു കേട്ടു. പക്ഷെ നമ്മള്‍ സുപ്രീംകോര്‍ട്ടില്‍ വാദിച്ചു
    ജയിക്കണം, ഈ നിയമത്തിനു ഞങ്ങളുടെ പിന്തുണയുണ്ടെന്നും, മുല്ലപെരിയാര്‍ ലീസ്
    മനുഷ്യാവകാശ ലഘനമാണ് എന്നും സ്ഥാപിക്കണം. പുതിയ നിയമത്തെ വെല്ലുവിളിക്കുന്ന
    തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ തഴഞ്ഞു, പഴുതുകള്‍ ഇല്ലാത്ത
    ഒരു നിയമം.

    എന്ത് കൊണ്ട് നമ്മുടെ സര്‍ക്കാരിന് 99 വര്‍ഷത്തിനു മേലെ ഉള്ള ഒരു ലീസും
    നിയമപരമായി സാധുത ഇല്ല എന്ന് ഒരു നിയമം ഉണ്ടാക്കി കൂടാ? കാരണം, 999 എന്നത്
    പത്തു തലമുറകളുടെ കാലഘട്ടമാണ്. ബാക്കി ഒമ്പത് തലമുറകളെ ബാധിക്കുന്ന ഒരു
    ഇടപാടും ഒരു തലമുറയ്ക്ക് ഉണ്ടാക്കാന്‍ അധികാരമില്ല. ഒരു പക്ഷെ കേരളം 500
    വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കോടിയ വരള്‍ച്ചയുടെ പിടിയിലായാല്‍, അന്നും
    മുല്ലപെരിയാറില്‍ വെള്ളം ഉണ്ടാങ്കില്‍, ഈ ലീസിന്‍റെ പേരില്‍ പിന്നെയും
    നമ്മള്‍ വെള്ളം അവര്‍ക്ക് കൊടുക്കണമോ? എനിക്ക് പൈതൃകമായി കിട്ടേണ്ട എന്‍റെ
    സ്വത്തു എന്‍റെ അപ്പന്‍ 999 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്താല്‍ എന്‍റെ
    അവസ്ഥ എന്താകും? പുള്ളി ഉണ്ടാക്കിയ സ്വത്തല്ല, എന്‍റെ അപ്പാപ്പന്‍
    ഉണ്ടാക്കിയ സ്വത്താണ് എന്നോര്‍ക്കണം.

    ഇത് കൊണ്ട് സര്‍കാരിന് നല്ല വരുമാനം ഉണ്ടാകും, ഇന്ന് നെല്ലിയാംപതിയിലും,
    മൂന്നാറിലും ഉള്ള രാജഭരണകാലത്തെ ആജീവനാന്ത പാട്ട കരാറുകള്‍ ഇല്ലാതാക്കാം,
    അവ പുനര്‍നിര്‍ണയിച്ചു 99 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുക്കാം. അത് വഴി
    പാട്ട തുക കാലഘട്ടത്തിനു അനുസരിച്ച് പുനര്‍ നിര്‍ണയിക്കാം.

    ReplyDelete
    Replies
    1. എ ചെഞ്ജ് എഴുതിയിരിക്കുന്നത്, വളരെ ശരിയാണ്. ഇതു മനസിലാക്കുന്നതിന്, കേവലം കോമണ്‍ സെന്‍സു മാത്രം മതി. ജനങ്ങളുടെ സംരക്ഷണം എറ്റെടുക്കാന്‍ ചുമതലപ്പെട്ട ഭരണകര്‍ത്താക്കള്‍ ഇത്തരം അനീതി ലോകത്തെവിടെയെങ്കിലും ചെയ്യുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

      ഇനി നിയമം അറിയാവുന്നവര്‍ ബാക്കി പറയട്ടെ.

      Delete
  24. മുല്ലപ്പെരിയാരിനെക്കുറിച്ച് ഇത്രയും വിശദമായ ഒരു ലേഖനം വായിച്ചില്ലായിരുന്നു. വിജ്ഞാനപ്രദമായ ഈ ലേഖനത്തിന് നന്ദി അറിയിക്കുന്നു.

    ReplyDelete
    Replies
    1. പട്ടേപ്പാടം സന്തോഷമുണ്ട്

      Delete
  25. വിശദമായ പോസ്റ്റിനു നന്ദി ഈ ലേഖനം തയാറാക്കിയതിന് ഒത്തിരി അഭിനന്ദനങ്ങൾ.

    ReplyDelete
  26. വളരെ വിശദമായി ഈ ലേഖനം തയാറാക്കിയതിന് ഒത്തിരി അഭിനന്ദനങ്ങൾ.

    ReplyDelete
  27. This comment has been removed by a blog administrator.

    ReplyDelete
  28. വളരെ നാന്നയിരിക്കുന്നു...........
    ജീവിക്കാൻ വെന്ദി ടാമിനെ മതിലെന്നും കലിപ്പ് തീർക്കൻ പുബ്ല്ളിക് റ്റൊയിലറ്റിലെ ടാപ്പു തുറന്നു വിട്ടിട്ടുള്ള ഹതബാഗ്യയന്നാണു ഞാൻ ..........പ്രശനൊ നാന്നയി സൊൾവു ചെയ്തില്ലെകിൽ എന്നെ പോലുള്ള് പുറം മലയാളികൾ തല്ലു കൊന്ദ്നു ചാവും ,,,ദയവു ചെയ്ത് പ്രശ്നം പറൻഞൂം ചർച ച്യ്തും കൊളമാക്കരുത്

    ReplyDelete
  29. http://www.hrishithageethangal.blogspot.in/2011/12/blog-post_11.html

    ReplyDelete
  30. Hats off, very very informative post that offers a good reference for those who want want to study the issue kin detail.

    ReplyDelete
  31. മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്ന് റിപ്പോര്‍ട്ടു വന്നുവല്ലോ..ഇനിയെന്തു പേടിക്കാനിരിക്കുന്നു.

    ReplyDelete
  32. പോസ്റ്റ് വിശദം. കുസുമം ചേച്ചിപറഞ്ഞപോലെ നമ്മളെന്തിനാ വെറുതെ പേടിക്കുന്നത് അല്ലേ?
    ഉപതിരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞില്ലേ?

    ReplyDelete
  33. @ അതെ കുസുമം, ഇനി ഇതു പൊട്ടി ആരെല്ലാം ഇല്ലാതായാലും നിയമജ്ഞന്മാരും റിപ്പോർട്ടുകളും വരും അത്രേ ചത്തോള്ളല്ലോ എന്ന്./ അല്ലെങ്കിൽ ആരും ചത്തില്ല എന്ന്.

    അതേ ശ്രീജിത്തേ,
    മൂത്ത നിയമജ്ഞൻ ഏഷ്യാനെറ്റിൽ പറഞ്ഞല്ലൊ, കാൻസറു ബാധിച്ചു എന്നു പറഞ്ഞൊരുത്തൻ നെലവിളീച്ചോണ്ടിരുക്കുമ്പോൾ, നിനക്കു കാൻസറില്ല എന്നു വന്നു പറഞ്ഞാൽ, തുള്ളിച്ചാടി എഴുനേടോടെണ്ടതിനു പകരം, വീണ്ടും കരയുന്നതെന്തിനാ? ഉം മൈനൊരിറ്റി ഗവണ്മെന്റിന്റെ നാടകവും, പ്രായത്തിൽ മൂത്തോന്മാരട നിയമക്കളികളൂം അല്ലാതെ മറ്റൊന്നും നടക്കില്ലല്ലോ? അതെ ഇനിയിപ്പം അതും കഴിഞ്ഞു.
    :)

    ReplyDelete

Post a Comment

Popular posts from this blog

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ,
സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍   1961 ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തി ന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തി ന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ   വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് . ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്ന