Skip to main content

'നാളത്തെ കേരളവും' ആഗസ്റ്റ് പതിനഞ്ചും

നാളത്തെ കേരളവും ആഗസ്റ്റു പതിനഞ്ചും ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ഉണ്ടെങ്കില്‍ എന്താണ്?

ആഗസ്റ്റ് 15, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ദിവസമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതനുസരിച്ച്, വര്‍ഷാവര്‍ഷം ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനം കൊണ്ടാടാറുണ്ട്. തീര്‍ശ്ചയായും നാളത്തെ കേരളം ആദിനം സ്മരിക്കുന്നു. കാരണം ഒരു കോളണിമേധാവി ഇന്ത്യവിട്ടു പോയ ദിവസമാണ് അത്. തീര്‍ശ്ചയായും ആ മേധാവികൂടി അവിടൊക്കെ അധികാരത്തിലോ അല്ലാതെയോ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ക്കുമ്പോള്‍ ആഗസ്റ്റ് 15 തീര്‍ശ്ചയായും ആഘോഷിക്കേണ്ട ദിവസമാണ്.

എന്നാല്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താണ് എന്നു വിപുലമായ ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ആഗസ്റ്റ് 15 കേവലമൊരു സിംബോളിക്ക് സ്വാതന്ത്ര്യദിനത്തില്‍ കൂടുതല്‍ ഒന്നുമാകുന്നില്ല എന്നു കാണാം.

കാരണം, സാധാരണക്കാരനു സ്വാതന്ത്ര്യം എന്നു പറയുന്നത്, കോണ്‍സ്റ്റുവന്റ് അസംബ്ലിയോ, കോണ്‍ഗ്രസ് പാര്‍ട്ടിയോ ഒന്നുമല്ല, യദ്ധാര്‍ഥ ജനാധിപത്യ അനുഭവമാണ്.
ഈ രീതിയില്‍ സ്വാതന്ത്ര്യം ഒരു മാനസിക അനുഭൂതിയാണ്,  ഒരു ബൌദ്ധിക നേട്ടമാണ്. ആ ബുദ്ധി/വിവേചനങ്ങളും അനുഭൂതികളും ഉപയോഗിച്ച് ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും, പ്രകൃതി- ആവാസവ്യവസ്ഥകളെ പരിപാലിക്കാനുമുള്ള ബോധമാണ് സ്വാന്തന്ത്ര്യം.

ഇങ്ങനെയുള്ള അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ഇന്ത്യക്കാരന് ഇനിയും അപ്രാപ്യമാണ്. എങ്കിലും ആ ഗസ്റ്റ് 15 ഓടെ അവര്‍ അടിസ്ഥാനപരമായി ചിലതൊക്കെ നേടിയിരുന്നു. എന്നാല്‍ ആ നേട്ടങ്ങളൊക്കെ ഇന്ന് അവര്‍ക്കു കൈവിട്ടുപോകുകയാണ്. അവര്‍ വെറിളി പിടിച്ച മുതലാളിത്തത്തിന്റെ അടിമളാകുകയാണ്.

Tryst with destiny

1947 ആഗസ്റ്റ് 15 അര്‍ത്ഥരാത്രി ബ്രിട്ടിഷ് കൊളോണിയല്‍ മേധാവികളില്‍ നിന്ന് ഇന്ത്യയുടെ ഭാരണം ഏറ്റുവാങ്ങിയ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ചെയ്ത വളരെ പ്രസിദ്ധമായ Tryst with destiny പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.  നെഹ്രു നല്ല ഒരു പ്രസംഗികനായിരുന്നു എന്ന് അതു വായിച്ചാല്‍ മനസിലാകും.

ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല ഞാന്‍ ഇവിടെ നെഹ്രുവിനെകാണുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്. പ്രസംഗം ഇവിടെ വായിക്കാം. അതിലെ പല ഭാഗങ്ങളും ഇന്നും പ്രസക്തമാണ്.(ഇതിന്റെ മലയാളം വേര്‍ഷന്‍ ഞാന്‍ ഗൂഗിളില്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല. ആര്‍ക്കെങ്കിലും കിട്ടുവാണെങ്കില്‍ ലിങ്കു കൊടുക്കണേ)

അന്നു കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി അംഗങ്ങള്‍ നാടിനോടു ചെയ്ത ഒരു പ്രതിജ്ഞയുണ്ട്.

At this solemn moment, when the people of India, through suffering and sacrifice, have
secured freedom, I a member of the Constituent Assembly of India, do dedicate myself in all
humility to the service of India and her people to the end that this ancient land attain her rightful
place in the world and make her full and willing contribution to the promotion of world peace and
the welfare of mankind.

ഇന്നത്തെ പാര്‍ലമെന്റ് അംഗഗങ്ങളും രാഷ്ട്രീയ നേതാക്കളും/ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ  കഴിഞ്ഞ അറുപത്തിനാലു വര്‍ഷത്തെ രാഷ്ട്രിയക്കളിയില്‍ മത്സരിച്ച് മറന്ന ഒരു വാഗ്ദാനമാണിത്.
ഈ വാഗ്ദാനത്തെ ഓര്‍മ്മിക്കുകയാണ് ഈ അവസരത്തില്‍ നാളത്തെ കേരളത്തിന്റെ സന്ദേശം.

ജനങ്ങളുടെ അറിവില്ലായ്മ തങ്ങളുടെ ഭാഗ്യമായി കരുതുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാരും അവരെ ഇപ്പോള്‍ വട്ടം കറക്കുന്ന കോര്‍പ്പറേറ്റ് ഭീകരരും.

നേതാക്കള്‍ മറന്നു പോയ വാഗ്ദാനം അവരെ ഓര്‍മ്മിപ്പിക്കേണ്ടത് ജനങ്ങളുടെ കടമയാണ്,
 ഘോഷയാത്ര നടത്തിയും കൊടിപിടിച്ചും അവരെ അതു മനസിലാക്കാന്‍ ഇതു വരെ സാദ്ധിച്ചില്ലല്ലോ. പക്ഷെ അതിന്റെ അര്‍ത്ഥം ജനം സ്വയം മനസിലാക്കുന്നു എന്നറിയുമ്പോള്‍ അവര്‍ ജനങ്ങളെ ശ്രദ്ധിക്കും. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയകളെ ഇന്നു ഭരണാധികാരികളും രാഷ്ട്രീയക്കാരും ശ്രദ്ദിക്കുന്നത്.

അതു പോലെ ജനാധിപത്യത്തിന്റെ ചുമതല നേതാക്കളില്‍ മാത്രം അര്‍പ്പിച്ച്, അവരുടെ പുറകെ വാലുകളായി, അണികളായി കൊടിയും പിടിച്ച്, സ്റ്റഡിക്ലാസുകളില്‍ പങ്കെടുത്ത് സിന്ദാബാദു വിളിച്ച്, അഞ്ചു കൊല്ലത്തിനുള്ളില്‍ മത-ജാതി-രാഷ്ട്ര്രിയ പ്രീണനം നടത്തി, കഴിവില്ലാത്ത കുറച്ചു വ്യക്തികളെ ജനപ്രതിനിധികളാക്കി പ്രതിഫലമായിക്കിട്ടുന്ന ഏജന്‍സികൂലി വാങ്ങിക്കുന്നതല്ല ജനാധിപത്യ വ്യവസ്ഥയില്‍ ജനത്തിന്റെ ചുമതല.

അതു പോലെ, കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലീയിലെ ഈ വാഗ്ദാനം ഓരോ വ്യക്തിക്കും ബാധകമാണ്. എന്റെ നാടിന്റെ സ്വാതന്ത്യത്തിലേക്ക് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു എന്നത് ഒരോ വ്യക്തിയും രാജ്യത്തോടും സമൂഹത്തോടും നടത്തുന്ന പ്രതിജ്ഞയാകണം. എന്റെ സ്വാതന്ത്ര്യമവസാനിക്കുന്നിടത്താണ് എന്റെ സുഹൃത്തിന്റെ സ്വാതന്ത്ര്യം തുടങ്ങുന്നത് എന്നറിയണം. അല്ലാതെ എന്റെ സുഹൃത്തില്‍ നിന്നും അയല്വക്കക്കാരില്‍ നിന്നും ഞാനേതെല്ലാം കാരണത്താല്‍ മുന്തിയവനാണ് എന്നു ഭാവിക്കലല്ല.

ഇന്നത്തെ സ്വാതന്ത്ര്യദിനത്തില്‍ നമുക്കു ചെയ്യാന്‍ കഴിയേണ്ടത്, വ്യക്തികള്‍ക്കോ ജനപ്രതിനിധികള്‍ക്കോ പാലിക്കാന്‍ കഴിയാതെ പോയ ആ വാഗ്ദാനത്തെക്കുറിച്ചു ബോധം വക്കുകയാണ്.

ഈ പോസ്റ്റു വായിക്കുന്ന ഓരോരുത്തരും അവരവരുടെ വീടുകളില്‍ മക്കളുമായി, കൂട്ടുകാരുമായി, വിദ്യാര്‍ത്ഥികളുമായി ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുക. നെഹ്രുവിന്റെ പ്രസംഗത്തിന്റെ ഒരോ ഭാഗങ്ങളും ചര്‍ച്ചക്കു വക്കാവുന്നതാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു പ്രദിപാദിക്കുന്ന ഏതെങ്കിലുമൊന്ന് ഉപയോഗിക്കുക. എന്തായിരുന്നു ആ ചര്‍ച്ചയില്‍ അവരുടെ പ്രതികരണങ്ങള്‍ എന്ന് കമന്റായി ഇവിടെ എഴുതുക.

അറുപത്തിനാലു വര്‍ഷത്തിനു മുന്‍പു നേടിയെടുത്ത രാഷ്ട്ര സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഇന്ന് ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കു ചവച്ചരക്കുന്ന, ലാഭത്തില്‍ ജീവിതവിജയം അളക്കുന്ന, മുതലാളിത്തത്തിനു മുന്‍പില്‍ അടിയറവക്കണോ എന്നു തീരുമാനിക്കാന്‍ എത്ര കഷ്ടപ്പെട്ടിട്ടാണ് അതു നേടിയെടുത്തതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അതിന് ഈ ചര്‍ച്ച ഉപകരിക്കുമെന്നു വിശ്വസിച്ചു കൊണ്ട്,

എല്ലാവര്‍ക്കും ശുഭ സ്വാതന്ത്ര്യദിനം ആശസിക്കുന്നു
 





Comments

  1. മേരാ ഭാരത് മഹാൻ‌...
    ഒരു ഭാരതീയ ആയതിൽ അഭിമാനത്തോടെ...
    അറിവുകൾ പകർന്നതിനു നന്ദി...ആശംസകൾ

    ReplyDelete
  2. പുതിയ സംരഭത്തിന് ഭാവുകങ്ങള്‍.

    നല്ല പോസ്റ്റ്. ഓരോ സ്വാതന്ത്ര്യ ദിനത്തിലും ഇത്തരം ചിന്തകള്‍ക്ക് നാം തുടര്‍ച്ച കുറിക്കാറുണ്ട്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുസമൂഹവും ജനാധിപത്യത്തെ ഒരു സാംസ്ലാരികവ്യവഹാരമായി വളര്‍ത്തുന്നതിന് തടസം നില്‍ക്കുന്ന മൂലധനശക്തികളും അവരുടെ ജിഹ്വകളും നമ്മുടെ സ്വപ്നങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു.

    അക്ഷരത്തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കണമെന്ന ഒരാവശ്യം കൂടി ഇതോടൊപ്പം വെക്കുന്നു.

    ReplyDelete
  3. ഈ സംരംഭത്തിന് സല്യൂട്ട്. ഷാജി സൂചിപ്പിച്ചത് പോലെ അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ നോക്കുക. നെഹ്രുവിന്റെ പ്രസംഗം ഒന്ന് പഠിക്കട്ടെ. ഇംഗ്ലീഷ് ആയതോണ്ട് ടൈം എടുക്കും :)

    ReplyDelete
  4. സീത
    ഞാനും ഒരു ഭാരതീയ ആയതില്‍ അഭിമാനിക്കുന്നു.:) ആശംസകള്‍.

    ഷാജി,
    സ്വാതന്ത്ര്യമെന്നതിനെക്കുറിച്ച് നമ്മുടെ ഇപ്പോഴത്തെ തലമുറക്ക് ഒന്നുമേ അറിഞ്ഞുകൂടാ. അവരെ അതിന്റെ അറിവിലേക്ക് ബോധവല്‍ക്കരിക്കുക നമ്മുടെ കടമയാണ്.

    അക്ഷരത്തെറ്റ് കഴിവതും തിരുത്തിയിട്ടൂണ്ട്.

    ReplyDelete
  5. മനോരാജ്
    നന്ദി. അക്ഷരത്തെറ്റുകള്‍ കണ്ടതൊക്കെ തിരുത്തിയിട്ടൂണ്ട്. സോറി, ഒരു പോസ്റ്റെഴുതി ഒന്നു പോസ്റ്റു ചെയ്യാന്‍ നോക്കുമ്പോല്‍ എല്ലാം ശരി എന്നു തോന്നും.

    നെഹ്രുവിന്റെ പ്രസംഗം മലയാളം വേര്‍ഷന്‍ ഞാന്‍ ഒത്തിരി തപ്പിയതാണ്. മലയാളം ഇംഗ്ലീഷിലേക്കാക്കാന്‍ പറ്റില്ലേ? പുലികളോടാരോടെങ്കിലും ചോദിച്ചാല്‍ അറിയാരിക്കും :)

    ReplyDelete
  6. വായിച്ചു. നല്ല സ്വാതന്ത്ര്യദിനചിന്തകൾ! ആശംസകൾ!

    ReplyDelete
  7. 2003 ജൂൺ ലക്കം 'ആശയസമന്വയത്തിൽ ' പ്രസിദ്ധീകരിച്ച shaji arikkad ന്‍റെ ലേഖനം,'സന്ദേഹങ്ങളില്‍ '. അദ്ദേഹം പറയുന്നത് ഈ പോസ്റ്റ്‌ വായിച്ച ആവേശത്തില്‍ ആണ് അതവിടെ പോസ്റ്റിയതെന്നാണ് .
    കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം.

    ReplyDelete
  8. സിംബൊളിക് സ്വാന്തന്ത്ര്യ ദിനം..?

    ReplyDelete
  9. makalodu oru samvadam nadathiyitavam ithil comment ezhuthunnathu ennorthirikukayaayirunnu.

    avalude thalayil anti-corruption allathe onnum illa ippol. athum bandhapetathu thanne. athukondu athellam ketu.
    kootathil RTI activist Shehla Masoodinte kolayekurichu orkunnu..

    pala sabdangalum nissabdamakkapedunnu..

    ReplyDelete
  10. ശ്രീ നാഥന്‍
    അഭിപ്രായത്തില്‍ സന്തോഷമുണ്ട്.:)

    ലിപി,

    ആവേശത്തില്‍ എഴുതിയ ഷാജി അരിക്കാഡിന്റെ പോസ്റ്റു വായിച്ചു, ഒരു കമന്റുമിട്ടു. നല്ല ആശയങ്ങള്‍ അതില്‍ ഷാജി ഉള്‍ക്കൊല്ലിച്ചിട്ടുണ്ട്.:)

    മുരളിമുകുന്ദന്‍ അതൊരു ചോദ്യമാണ് എന്നു തോന്നുന്നു. അതെ സ്വാതന്ത്യം ഒരു ജനാധിപത്യ ജീവിതചര്യ/ജീവിതക്രമത്തിനു ഉതകുന്നെല്ലെങ്കില്‍ അത് കേവലം സിംബോളിക്ക ആകുന്നു. ആ അര്‍ഥത്തിലാണ് ഞാന്‍ എഴുതിയത്.

    മുകില്‍,
    കുട്ടികളുമായി ഒരു പൊതു വിഷയത്തെക്കുറിച്ച് ഒരു സംവാദം/ സംഭാഷണം തുടങ്ങുക എന്നുള്ളതാണ് ഉദ്ദേശിച്ചത്. സ്വാതന്ത്ര്യദിനം ഒരു സന്ദര്‍ഭം മാത്രമായിരുന്നു.
    എതായാലും മകള്‍ സമൂഹ്യമായും രാഷ്ട്ര്രിയമായും ചിന്തിക്കുന്നു എന്നു മനസിലായി. വളരെ നല്ലത്:) കുട്ടികള്‍ക്ക് ആ കാര്യങ്ങളില്‍ പ്രോത്സാഹനം കൊടുക്കണം. മറ്റുള്ളവരുടെ വിഷമത്തിലും പ്രശ്നത്തിലും പങ്കു ചേരാന്‍ അവരെ പഠിപ്പിക്കണം.
    ‘RTI activist Shehla Masoodinte kolayekurichu orkunnu..‘

    ഒന്നും മനസിലായില്ല കേട്ടോ:)
    ഓള്‍ ദ് ബെസ്റ്റ്

    ReplyDelete

Post a Comment

Popular posts from this blog

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസി...
സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍   1961 ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തി ന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തി ന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ   വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് . ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ...

In South Africa it's Winter Now

 സൌത്താഫ്രിക്കയിലെ ശിശിരം...... That time of the year is once again around the corner- the wintertime in South Africa. Though South African winter is not that severe as that of Canada or parts of the US, it has its own havocs and calamities. About the winter in Canada, once a relative of my friend told me while at a dinner party. She always keeps a shovel with her as an important rescue tool once the winter starts while at home or traveling. In the early morning she needs it to dig out her precious means of transport to work-her car- from under a mount of ice gathered the previous night, as well on the highways when caught in a snowstorm. Unbearable are the tingles on fingers and toes, she told, once they get frostbitten. Also, the general mood turns tense and a kind of uncertainty creeps in while the only certainty is the uninterrupted weather forecast. I used to do a lot of nagging about the South African wintertime, but once I heard her, I stopped it. Read m...